അടിമാലി
ദേശീയപാതയിൽ വാളറയ്‌ക്ക് സമീപം കോളനിപ്പാലത്ത് ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് മാനേജർ സഞ്ചരിച്ചിരുന്ന കാർ വീടിന് മുകളിലേക്ക് മറിഞ്ഞ് നാല് പേർക്ക് പരിക്കേറ്റു. മാങ്കുളം ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് മാനേജർ എറണാകുളം വല്ലാർപാടം സ്വദേശി എം സി വിശാഖ്(28), എറണാകുളം മുളവുകാട് സ്വദേശി ഷിബു കുര്യൻ(40), മാങ്കുളം വേലിയാംപാറ സ്വദേശി അജോ ജോജി(23), ഇടുക്കി ആൽപ്പാറപൂവത്തിങ്കൽ ജെസോ തോമസ്(21) എന്നിവർക്കാണ് പരിക്കേറ്റത്. ഷിബു കുര്യനെ കോട്ടയം മെഡിക്കൽ കോളജിലും മറ്റുള്ളവരെ കോലഞ്ചേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. തിങ്കൾ പുലർച്ചെ ആറിനാണ് വാളറ മങ്ങാട്ട് തോമസിന്റെ വീട്ടിലേക്ക് കാർ മറിഞ്ഞത്. വീടിന്റെ ഭിത്തിയിൽ ഇടിച്ച കാർ തലകീഴായി തങ്ങിനിന്നു. വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തോമസും നാട്ടുകാരും ചേർന്നാണ് വാഹനത്തിൽ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 21ന് ഇദ്ദേഹത്തിന്റെ വീട്ടിലേക്ക് ബൈസൺവാലിയിൽനിന്ന് കോതമംഗലത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് മറിഞ്ഞിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..