20 April Saturday
ജാഗ്രതയോടെ കൈകാര്യം ചെയ്യണം : മന്ത്രി റോഷി അഗസ്റ്റിൻ

ഫയൽ തീർപ്പാക്കാൻ തീവ്രയജ്ഞം

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022
ഇടുക്കി
ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞവുമായി മുന്നോട്ട്‌. ഇതിന്റെ ഭാഗമായി     70 വകുപ്പ്‌ ഉദ്യോഗസ്ഥരുമായി മന്ത്രി ചർച്ച നടത്തി. 
   പഴക്കമുള്ളതും സങ്കീർണവുമായ ഫയലുകൾ കൂടുതൽ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന്  ജലവിഭവ  മന്ത്രി റോഷി അഗസ്റ്റിൻ.  ജില്ലയിലെ ഫയൽ തീർപ്പാക്കൽ പുരോഗതി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അവലോകനം ചെയ്യുകയായിരുന്നു മന്ത്രി. ഓരോ ഫയലുകളിലെ നടപടിക്രമങ്ങളും ചിട്ടപ്പെടുത്തി വേണം മുന്നോട്ട് പോകാൻ. ഓരോ ആഴ്ചയും തീർപ്പാക്കുന്നവ കൃത്യമായി അവലോകനം ചെയ്യണം. ഈ തീവ്ര യജ്ഞത്തിലൂടെ ജനങ്ങൾക്ക് കൂടുതൽ പ്രയോജനം ലഭിക്കണം. ജില്ലയുടെ ഭൂ പ്രകൃതി ഫീൽഡ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പലവിധമായ ബുദ്ധിമുട്ടുകളുണ്ടാക്കുന്നുണ്ട്. നോഡൽ ഓഫീസർമാർ കൃത്യമായ ആക്ഷൻ പ്ലാൻ തയാറാക്കണം. കാലതാമസം വരുത്താതെ  ഓരോ വകുപ്പുകളിലും തീർപ്പാക്കേണ്ട ഫയലുകളുടെ പരിഹാരം പൂർത്തിയാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി.

70 വകുപ്പ്‌ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി
ജില്ലയിലെ വിവിധ വകുപ്പുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണവും കാലാപഴക്കവും സംബന്ധിച്ച് എഴുപതോളം വകുപ്പുകളുടെ ഉദ്യോഗസ്ഥരുമായി മന്ത്രി ചർച്ച നടത്തി.  
   കെട്ടിക്കിടക്കുന്ന ഫയലുകൾ മൂന്ന് മാസത്തിനകം തീർപ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശമനുസരിച്ചാണ് ജില്ലയിൽ ആക്ഷൻ പ്ലാൻ തയാറാക്കി പ്രവർത്തനം ആരംഭിച്ചത്. സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ തീർപ്പാക്കാതെ അവശേഷിക്കുന്ന 2022 മെയ് 31 വരെയുള്ള ഫയലുകൾ വേഗം  തീർപ്പാക്കുന്നതിന്‌  ജൂൺ 15 മുതൽ സെപ്തംബർ 30 വരെയാണ് തീവ്രയജ്ഞ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി വില്ലേജ് മുതൽ ജില്ലാതലം വരെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ അദാലത്തുകൾ സംഘടിപ്പിക്കും.     യോഗത്തിൽ ജില്ലാ കലക്ടർ ഷീബ ജോർജ്, എഡിഎം ഷൈജു പി ജേക്കബ്, ദേവികുളം സബ് കലക്ടർ രാഹുൽ കൃഷ്ണ ശർമ, വിവിധ വകുപ്പ് ജില്ലാ മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top