അടിമാലി
രക്ഷിതാക്കളെ അറിയിക്കാതെ ഒമ്പതും നാലും വയസുള്ള സഹോദരങ്ങളെ നിർബന്ധിച്ച് ആനക്കുളത്തേക്ക് കൊണ്ടുപോയ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. കോട്ടയം ഒളശ്ശ സ്വദേശി ചെല്ലിത്തറ ജോസഫ് മാത്യു(31) വിനെയാണ് അടിമാലി പൊലീസ് പിടികൂടിയത്.
ശനിയാഴ്ച വൈകിട്ട് അടിമാലി അപ്സരകുന്നിൽനിന്ന് കുട്ടികളെ നിർബന്ധിച്ച് പ്രതി ആനക്കുളത്തേക്ക് കൊണ്ടുപോയത്. കുട്ടികളെ കാണാതായതായി അച്ഛനമ്മമാർ നൽകിയ പരാതിയെ തുടർന്നാണ് പ്രതിയെ മാങ്കുളത്ത്നിന്ന് പൊലീസ് പിടികൂടിയത്. അടിമാലിയിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന പ്രതി ആറു മാസമായി ഇരുമ്പുപാലം ഒഴുവത്തടത്താണ് താമസിച്ചിരുന്നത്. ഇതിനിടെ കുട്ടികളുടെ അച്ഛനോടും സൗഹൃദത്തിലായി. ഈ സൗഹൃദത്തിലാണ് മദ്യലഹരിയിൽ ആയിരുന്ന പ്രതി കുട്ടികളെ കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. പോക്സോ,തട്ടികൊണ്ടുപോകൽ വകുപ്പുകൾ ചുമത്തിയ പ്രതിയെ അടിമാലി കോടതി റിമാൻഡ് ചെയ്തു.അടിമാലിഅടിമാലി
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..