വണ്ടൻമേട്
അണക്കരയിൽ സഹകരണ ആശുപത്രി പ്രവർത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി സംഘാടകസമിതിയുടെ നേതൃത്വത്തിൽ ഓഹരി സമാഹരണം ആരംഭിച്ചു. അണക്കര പള്ളിപ്പടി -എസ്എൻഡിപി റോഡിൽ പ്രവർത്തനം ആരംഭിക്കുന്ന ആശുപത്രിക്ക് പ്രാരംഭഘട്ടത്തിൽ ഒന്നര കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ചക്കുപള്ളം, വണ്ടന്മേട് പഞ്ചായത്തുകളിലെ ജനങ്ങളുടെ സഹകരണത്തോടെ ആരംഭിക്കുന്ന ആശുപത്രിയുടെ ആദ്യ ഓഹരി സമാഹരണം ബുധനാഴ്ച നടന്നു. അണക്കര തോട്ടത്തിൽ ഡേവിസ് തോമസ്, അണക്കര കുട്ടംതടത്തിൽ ബിജോയ് കെ ജോൺ എന്നിവരുടെ പക്കൽനിന്നും കാംകോ ഡയറക്ടർ കെ എസ് മോഹനൻ ചെക്ക് ഏറ്റുവാങ്ങി. സഹകരണ ആശുപത്രി പ്രസിഡന്റ് കെ ആർ സോദരൻ, ടി എസ് ബിസി, ടോമി കോഴിമല, പി കെ രാമചന്ദ്രൻ, കുസുമം സതീഷ് , സജി തടത്തിൽ, സതീഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു. രണ്ടു മാസത്തിനുള്ളിൽ നിർമാണ പ്രവർത്തനം പൂർത്തിയാക്കി പരമാവധി വേഗത്തിൽ ആശുപത്രിയുടെ പ്രവർത്തനം ആരംഭിക്കാനാണ് ബോർഡും സംഘടകസമിതിയും ലക്ഷ്യമിടുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..