ചെറുതോണി
ധീരജിനെ കൊലപ്പെടുത്തിയ പ്രതികൾക്കെതിരെ മെഡിക്കൽ കോളേജ് വളപ്പിൽ നാട്ടുകാരുടെ പ്രതിഷേധം. 21കാരന്റെ അരുംകൊലയിൽ നടുക്കം മാറാത്ത നാട്ടുകാർ പ്രതികളെ കൊണ്ടുവരുന്നതറിഞ്ഞ് പ്രതിഷേധവുമായി എത്തുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് എൻജിനിയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകനായ ധീരജിനെ യൂത്ത് കോൺഗ്രസ് ക്രിമിനലുകൾ കുത്തിവീഴ്‌ത്തിയത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലിയുടെ ഒറ്റക്കുത്തിലാണ് ധീരജ് കൊല്ലപ്പെട്ടത്. മുഖ്യപ്രതി നിഖിൽ പൈലി, കഞ്ഞിക്കുഴി പഞ്ചായത്തംഗം സോയിമോൻ സണ്ണി ഉൾപ്പെടെയുള്ള പ്രതികളെ പൊലീസ് ഇടുക്കി മെഡിക്കൽ കോളേജിൽ വൈദ്യപരിശോധനയ്‌ക്ക് എത്തിയപ്പോഴാണ് നാട്ടുകാർ പ്രതികൾക്കെതിരെ പാഞ്ഞടുത്തത്. കൂടുതൽ പൊലീസ് എത്തിയാണ് സംഘർഷസാഹചര്യത്തിൽ പ്രതികളെ തിരികെ വാഹനത്തിലേക്ക് കയറ്റിയത്. വൈകിട്ട് എൻജിനിയറിങ് കോളേജ് ക്യാമ്പസിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തിയപ്പോഴും വിദ്യാർഥികളും പ്രദേശവാസികളും പ്രതിഷേധിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..