23 April Tuesday

വിദ്യാർഥിനിയെ ബലാത്സംഗം ചെയ്‌ത പ്രതിക്ക്‌ 7 വർഷം തടവ്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022
തൊടുപുഴ
പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്‌ത പ്രതിക്ക്‌ ഏഴുവർഷം തടവും 30,000 രൂപ പിഴയും. കീഴാന്തൂർ സ്വദേശി ഗോവിന്ദരാജിനെ(25)യാണ്‌  ഇടുക്കി ഫാസ്‌റ്റ്‌ ട്രാക്ക്‌ സ്‌പെഷ്യൽ കോടതി ജഡ്‌ജി ടി ജി വർഗീസ്‌ ശിക്ഷിച്ചത്‌. 
ബലാത്സംഗത്തിന്‌ ഏഴുവർഷവും 25,000 രൂപ പിഴയും ലൈംഗികാതിക്രമത്തിന്‌ രണ്ടുവർഷം തടവും അയ്യായിരം രൂപ പിഴയുമാണ്‌ ശിക്ഷ. തടവ്‌ ഏഴുവർഷം അനുഭവിച്ചാൽ മതി. കുട്ടിയുടെ പുനരധിവാസത്തിന്‌ ജില്ലാ ലീഗൽ സർവീസസ്‌ അതോറിറ്റിയിൽ നിന്നും അരലക്ഷം രൂപ നൽകാനും ഉത്തരവിട്ടു. 
2015ൽ മറയൂർ പൊലീസ്‌ സ്‌റ്റേഷൻ പരിധിയിലാണ്‌ കേസിനാസ്‌പദമായ സംഭവം. സ്‌കൂൾ വിദ്യാർഥിനിയായ പെൺകുട്ടിയെ ഓട്ടോയിൽ ആളൊഴിഞ്ഞ സ്ഥലത്ത്‌ എത്തിച്ച്‌ ബലാത്സംഗം ചെയ്‌തെന്നായിരുന്നു കേസ്‌.   പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക്‌ പ്രോസിക്യൂട്ടർ എസ്‌ എസ്‌ സനീഷ്‌ ഹാജരായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top