നെടുങ്കണ്ടം
തൂക്കുപാലം മേഖലയിൽ വീണ്ടും ചന്ദനമോഷണം പതിവായി. ചൊവ്വ രാത്രി തൂക്കുപാലം അമ്പതേക്കറിൽ സ്വകാര്യപുരയിടത്തിൽ നിന്നും രണ്ടുചന്ദന മരങ്ങളാണ് മുറിച്ചുകടത്തിയത്. 83,36 സെൻറീമീറ്റർ വലിപ്പമുള്ള ചന്ദനമരങ്ങളുടെ തായ്ത്തടി മുറിച്ചെടുത്തശേഷം ബാക്കിഭാഗം ഉപേക്ഷിച്ചു.
കേരള–തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ചുള്ള സംഘമാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. സമീപത്തുള്ള ചന്ദനമരങ്ങളും മുറിക്കാൻ ശ്രമം നടത്തിയിട്ടുണ്ട്. മൂന്നു വർഷത്തിനിടെ 300ൽ അധികം ചന്ദനമരങ്ങളാണ് മോഷണം പോയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..