തൊടുപുഴ
വികസനത്തിന്റെ പുത്തൻ കാഴ്‌ചപ്പാടുകൾ അവതരിപ്പിച്ച് ജില്ലാ പഞ്ചായത്ത് മൂലമറ്റം ഡിവിഷനിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ തേരാളി റെജി കുന്നംകോട്ടിന്റെ പ്രയാണം. സ്ഥാനാർഥിയെത്തുന്ന ഇടങ്ങളിലെല്ലാം ആവേശത്തിരയിളക്കം. പാർടിക്ക് ഹൈക്കോടതിയിൽ നിന്ന് ‘രണ്ടില’ ചിഹ്‌നം കൂടി ലഭിച്ചതോടെ വിജയത്തിന്റെ ആദ്യഘട്ടം പിന്നിട്ടതിന്റെ ഊർജ്ജവും പേറിയാണ് പ്രയാണം.
പൊതുപര്യടനത്തിന്റെ ആദ്യദിനം ആദിവാസി സെറ്റിൽമെന്റ് മേഖലയായ പൂച്ചപ്ര, നാളിയാനി മേഖലകളിൽ എത്തിയ റെജി കുന്നംകോട്ടിന് ലഭിച്ചത് ഊഷ്‌മള വരവേൽപ്. ‘‘ഈ സർക്കാർ ഞങ്ങൾക്കെല്ലാം തന്നു...പെൻഷനും സൗജന്യ കിറ്റുമെല്ലാം..’’വിജയാശംസ നേരുന്നവരുടെ മുഖത്ത് നിറസംതൃപ്‌തി. പേമാരിയും കോവിഡുമെല്ലാം തകർത്തെറിഞ്ഞ ജീവിതങ്ങളെ വീണ്ടും കരുപ്പിടിപ്പിച്ച സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയെയല്ലാതെ മറ്റാരെയാണ് ഞങ്ങൾ ജയിപ്പിക്കേണ്ടതെന്ന ചോദ്യമാണ് എല്ലായിടത്തും നിന്നും ഉയരുന്നത്.
കേരള കോൺഗ്രസ് എം സംസ്ഥാന ഉന്നതാധികാര സമിതി അംഗം പ്രൊഫ. കെ ഐ ആന്റണി ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് നേതാക്കളായ ടി കെ ശിവൻനായർ, എം ഐ ശശി, സി വി ഗംഗാധരൻ, കുര്യാച്ചൻ പൊന്നാമറ്റം, സജി മൈലാടി എന്നിവർ സംസാരിച്ചു. വ്യാഴാഴ്‌ചത്തെ പര്യടനം രാവിലെ ഏഴിന് മുത്തിയുരുണ്ടയാറിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ എൽ ജോസഫ് ഉദ്ഘാടനം ചെയ്യും.കാഞ്ഞാറിൽ സമാപന സമ്മേളനം ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..