കാലടി
കാലടിയിൽ കെഎസ്‌യു പ്രവർത്തകർ നടത്തിയ പൊലീസ് സ്‌റ്റേഷൻ മാർച്ചിൽ പൊലീസിനെ മദ്യക്കുപ്പിയെറിഞ്ഞ് അപായപ്പെടുത്താൻ ശ്രമം. കഴിഞ്ഞയാഴ്‌ച കാലടി ശ്രീശങ്കര കോളേജിൽ എസ്എഫ്ഐ പ്രവർത്തകരെ മർദിച്ച കെഎസ്‌യു പ്രവർത്തകരെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.
കെഎസ്‌ഇബി പരിസരത്തുവച്ച് മാർച്ച് പൊലീസ് തടഞ്ഞു. ഇതിനിടയിലാണ് പരിസരത്തുനിന്ന് പൊലീസിനുനേരെ മദ്യക്കുപ്പികളും ബിയർക്കുപ്പികളും വലിച്ചെറിഞ്ഞത്. കുപ്പികൾ റോഡിൽ വീണ് പൊട്ടിച്ചിതറി. പൊലീസ് സംയമനം പാലിച്ചതിനാൽ കൂടുതൽ അനിഷ്ടസംഭവങ്ങൾ ഉണ്ടായില്ല.
കഴിഞ്ഞയാഴ്ചയാണ് മറ്റൂർ കുളങ്ങരയിൽ അനിസൺ ജോയി, കാലടി തച്ചിൽ ബോബൻ എന്നിവർ ശ്രീശങ്കര കോളേജിലെ എസ്എഫ്ഐ പ്രവർത്തകനെ ക്രൂരമായി മർദിച്ച് വാരിയെല്ലിന് പരിക്കേൽപ്പിച്ചത്. വിദ്യാർഥി ഇപ്പോൾ ചികിത്സയിലാണ്. പ്രതികൾ ശ്രീശങ്കര കോളേജിലെ മുൻ വിദ്യാർഥികളും മുമ്പ് എസ്എഫ്‌ഐ പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുറെക്കാലം ജയിൽവാസം അനുഭവിച്ചവരുമാണ്.
കഴിഞ്ഞയാഴ്‌ചയാണ് ഇവർ ജാമ്യത്തിലിറങ്ങിയത്. വീണ്ടും എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരെ അക്രമത്തിന് തുനിയുകയായിരുന്നു.
കെഎസ്‌യു മാർച്ചിലെ അക്രമത്തിനെതിരെ കാലടി പൊലീസ് കേസെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..