തൃക്കാക്കര
ചമ്പക്കരപ്പാലം കടന്ന് മങ്കുഴിത്തുണ്ടിൽ പര്യടനവാഹനം എത്തുമ്പോൾ സനിലും വൈഷ്‌ണവും ഗൗതമും പഞ്ചാരിയിൽ അഞ്ചാംകാലം മുറുക്കുകയായിരുന്നു. മതിലുകൾക്കുമുന്നിൽ തടിച്ചുകൂടിയ ജനക്കൂട്ടം ഇരുവശങ്ങളിലേക്ക് അകന്നുമാറി ഡോ. ജോ ജോസഫിന് വീഥിയൊരുക്കി. സ്‌ത്രീകളും കുട്ടികളും പ്രായമായവരുമടക്കം വലിയ ആൾക്കൂട്ടം.
സ്ഥാനാർഥി സംസാരിച്ചതിനുശേഷവും വീടുകളിൽ നിന്നിറങ്ങി വന്നു. എല്ലാവരെയും കാണാൻ സ്ഥാനാർഥി മുന്നിലേക്ക്. പിന്നെ അതൊരു പ്രകടനമായി അടുത്തകേന്ദ്രത്തിലേക്ക് നീങ്ങി. ഡോക്ടർ നടന്ന ദൂരമത്രയും കൂടുതൽപേർ വീട്ടിൽനിന്നിറങ്ങി അനുഗമിച്ചു. അപ്പോഴും താളംമുറിയാതെ സനിലും കൂട്ടുകാരും ഒപ്പംകൂടി. മേളപ്രമാണി തൃപ്പൂണിത്തുറ മഹേഷ്‌കുമാറിന്റെ ശിഷ്യരാണ് മൂവരും.
നവരത്‌ന ഫ്ലാറ്റ് പരിസരത്ത് നേന്ത്രക്കുല നൽകിയാണ് വരവേറ്റത്. കാത്തുനിന്ന മുത്തശ്ശി തങ്കമ്മ സന്തോഷത്തോടെ ചേർത്തുപിടിച്ചു. പൂണിത്തുറ ചാരത്ത് അയ്യങ്ങാത്ത് പടിയിൽ സിപിഐ സംസ്ഥാന അസിസ്‌റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി ഉദ്‌ഘാടനം ചെയ്‌തു. രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ, എം സി സുരേന്ദ്രൻ, പി വാസുദേവൻ, വി പി ചന്ദ്രൻ എന്നിവർ സംസാരിച്ചു. സോഫിയ മെഹർ, പി ജിജി, സി കെ റജി, എസ് മധുസൂദനൻ, വി ആർ ഷാനവാസ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. കാരടിച്ചിറ, വിക്രംസാരാഭായ് റോഡ്, പൂണിത്തുറ കൊട്ടാരം, ചർച്ച് റോഡ്, മെയിൻ റോഡ്, മങ്കുഴിതുണ്ട് തുടങ്ങിയ കേന്ദ്രങ്ങളിലെത്തി വോട്ടും പിന്തുണയും അഭ്യർഥിച്ചു. അവിടെനിന്ന് എസ്എൻഡിപി ഹാൾ, കടവിൽ റോഡ്, എ കെ ജി റോഡ്, മാനുവൽ റോഡ്, ഒ എ റോഡ്, വൈലോപ്പിള്ളി റോഡ്, പൊന്നുരുന്നി മാർക്കറ്റ് റോഡ്, ആർഎസ്എസി ക്ലബ്, കെന്റ് ഗ്ലാസ് ഹൗസ് തുടങ്ങിയ കേന്ദ്രങ്ങളിലെത്തി കോസ്‌മോസ് റോഡിൽ സമാപിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..