മരട്
നഗരസഭ 24–--ാംഡിവിഷനിൽ ദേശീയപാതയ്‌ക്ക് കിഴക്ക് അഞ്ചു കുളങ്ങളും പുറമ്പോക്ക് തോടും ഉൾപ്പെടെയുള്ള നാലേക്കർ ഭൂമി ഭൂമാഫിയ മണ്ണിട്ട് മൂടിയതായി പരാതി. ലേക്‌ഷോർ ആശുപത്രിക്കുസമീപം താമരപ്പിള്ളി പുറമ്പോക്ക് തോട് നികത്തിയതിനെ തുടർന്ന് പരിസരം വെള്ളക്കെട്ട് ഭീഷണിയിലായി. സ്വകാര്യവ്യക്തിയുടെ മതിൽ പൊളിച്ചാണ് മണ്ണടിച്ച് നികത്തുന്നത്.
നീരൊഴുക്കുള്ള പുറംമ്പോക്ക് തോടുൾപ്പെടെ നികത്തി കൈയേറ്റം നടത്തിയവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് പാർലമെന്ററി പാർടി നേതാവ് സി ആർ ഷാനവാസ് മരട് വില്ലേജ് ഓഫീസർ, ഫോർട്ട് കൊച്ചി ആർഡിഒ, നഗരസഭാ സെക്രട്ടറി എന്നിവർക്ക് പരാതി നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..