മാവേലിക്കര
ചെട്ടികുളങ്ങരയിൽ വീണ്ടും ആർഎസ്എസ് ആക്രമണം. സിപിഐ എം ചെട്ടികുളങ്ങര കിഴക്ക് ലോക്കൽ കമ്മിറ്റിയംഗം ഈരേഴ തെക്ക് നിലക്കൽ വീട്ടിൽ ലാജി ജോൺ (40) ആണ് ആക്രമണത്തിനിരയായത്. ഈരേഴ തെക്ക് വേമ്പനാട് റെയിൽവേ ക്രോസിന് സമീപം തിങ്കൾ വൈകിട്ട് നാലിന് ബൈക്കിൽ പോകുമ്പോഴാണ് ആക്രമണം. പ്രദേശത്തെ ആർഎസ്എസ് പ്രവർത്തകരായ തുഷാർ, നിഖിൽ, അരവിന്ദൻ എന്നിവർ ചേർന്ന് കമ്പിവടികൊണ്ട് ആക്രമിക്കുകയായിരുന്നെന്ന് ലാജി പറഞ്ഞു.
വലതുകൈക്ക് ഗുരുതര പരിക്കേറ്റ ലാജിയെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന ഡിവൈഎഫ്‌ഐ മേഖലാ എക്‌സിക്യൂട്ടീവംഗം സൗരവിനും പരിക്കേറ്റു. മെയ് ഒമ്പതിന് ഡിവൈഎഫ്‌ഐ പ്രവർത്തകൻ ശ്യാമിനെ ആർഎസ്എസുകാർ ആക്രമിച്ചിരുന്നു. ഇതിനുശേഷം വേമ്പനാട് ജങ്ഷനിൽ പൊലീസ് കാവലുണ്ട്.
10 വർഷം മുമ്പ് ചെട്ടികുളങ്ങര കമുകുംവിള ജങ്ഷനിൽവച്ചുണ്ടായ ആർഎസ്‌എസ് ആക്രമണത്തിൽ ലാജിയുടെ വലതുകാലിന് വെട്ടേറ്റിരുന്നു. കാലിന് ഇന്നും പൂർണസ്വാധീനം തിരികെ കിട്ടിയിട്ടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..