ആലപ്പുഴ
രേഖകളില്ലാതെ സർവീസ് നടത്തുന്ന പുരവഞ്ചികൾ പിടിച്ചെടുത്ത് തുറമുഖവകുപ്പ് പരിശോധന കർശനമാക്കി. കായൽ കുരിശടി ജെട്ടിയിൽ യാത്രക്കാരെ കയറ്റാൻ കാത്തുകിടന്ന പുരവഞ്ചി തുറമുഖവകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. വെള്ളി പകലാണ് സംഭവം. സർവേയും രജിസ്ട്രേഷനും പൂർത്തിയാക്കാത്ത 14 ഹൗസ്ബോട്ടിന് കഴിഞ്ഞദിവസം നോട്ടീസ് നൽകിയിരുന്നു. എന്നാൽ, നാല് പുരവഞ്ചി മാത്രമാണ് യാർഡിൽ എത്തിച്ചത്. മറ്റുള്ളവ സർവീസ് തുടരുന്നതായി വിവരം ലഭിച്ചതോടെയാണ് പിടിച്ചുകെട്ടാൻ തീരുമാനിച്ചത്. തുറമുഖവകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്‌ക്ക് എത്തിയപ്പോൾ നോട്ടീസ് നൽകിയ പുരവഞ്ചി സഞ്ചാരികളെ കാത്തുകിടക്കുകയായിരുന്നു. സർവീസ് നടത്താനാകില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പൊലീസിനെ വിളിച്ചുവരുത്തിയാണ് പുരവഞ്ചി പിടിച്ചെടുത്തത്. ടൂറിസം പൊലീസും സ്ഥലത്തെത്തി. പുരവഞ്ചിയിൽ കയറിയവരെ ഇറക്കി നടപടിയെടുക്കാനാകാത്തതിനാൽ ശനിയാഴ്‍ച യാർഡിൽ എത്തിക്കണമെന്ന് നിർദേശിച്ചു. നോട്ടീസ് നൽകിയ പുരവഞ്ചികൾ ഹാജരാക്കിയില്ലെങ്കിൽ പൊലീസിനെ ഉപയോഗിച്ച് പിടിച്ചെടുക്കാൻ നിർദേശം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..