ആലപ്പുഴ
പൊലീസുകാരന്റെ കൈവിരൽ കടിച്ചുമുറിച്ച കേസിലെ പ്രതിക്ക് ഏഴു വർഷം തടവും 50,000 രൂപ പിഴയും വിധിച്ചു. അമ്പലപ്പുഴ വടക്ക് കാക്കാഴം കമ്പിവളപ്പ് വീട്ടിൽ കണ്ണനെയാണ് (32) ആലപ്പുഴ അസി. സെഷൻസ് കോടതി ശിക്ഷിച്ചത്. അമ്പലപ്പുഴ പൊലീസ് സ്‌റ്റേഷനിൽ സിപിഒ ആയിരുന്ന കിഷോർ കുമാറിന്റെ വിരലാണ് കടിച്ചുമുറിച്ചത്.
ഭാര്യയെ ഉപദ്രവിച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ 2017 മാർച്ച് 16ന് കണ്ണനെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. സ്‌റ്റേഷനിൽവച്ച് അക്രമാസക്തനായ കണ്ണൻ കിഷോറിനെ ഉപദ്രവിക്കുകയായിരുന്നു.
ആലപ്പുഴ അസി. സെഷൻസ് കോടതി ജഡ്‌ജ് വി മഞ്ജുവാണ് വിധി പറഞ്ഞത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ജില്ലാ ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ സഫിയ ഹാരീസ് ഹാജരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..