കൊല്ലം
രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൽ (സിബിഎൽ) പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മഹാദേവികാട് കാട്ടിൽ തെക്കതിൽ ചുണ്ടൻ ചാമ്പ്യന്മാരായി. 12 മത്സരത്തിൽ എട്ട് ഒന്നാംസ്ഥാനവുമായി 116 പോയിന്റ് നേടിയാണ് വിജയം. ആലപ്പുഴ നെഹ്‌റു ട്രോഫി ജലോത്സവത്തോടെ ആരംഭിച്ച ലീഗിലെ അവസാനമത്സരമായ അഷ്ടമുടിക്കായലിലെ പ്രസിഡന്റ്സ് ട്രോഫിയിൽ രണ്ടാം സ്ഥാനത്തായെങ്കിലും സീസണിലുടനീളം നടത്തിയ മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് തുടർച്ചയായ രണ്ടാംതവണയും പള്ളാത്തുരുത്തി ബോട്ട് ക്ലബ് കിരീടം ചൂടിയത്. എൻസിഡിസി ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടൻ 107 പോയിന്റോടെ രണ്ടാം സ്ഥാനവും കേരള പൊലീസ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ 92 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി. 25 ലക്ഷം രൂപയും കിരീടവുമാണ് സിബിഎൽ ജേതാക്കൾക്കു ലഭിച്ചത്. രണ്ടാം സ്ഥാനക്കാർക്ക് 15 ലക്ഷവും മൂന്നാം സ്ഥാനക്കാർക്ക് പത്തു ലക്ഷവും സമ്മാനം ലഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..