കായംകുളം
സിന്തറ്റിക് മയക്കുമരുന്നുമായി ആറ് പേർകൂടി പിടിയിൽ. കാട്ടിൽകടവ് ആദിനാട് തെക്ക് അമ്പാടിയിൽ രാഹുൽ (20), ആദിശേരിൽ ശ്യാംകുമാർ (32), ബുധനൂർ എണ്ണക്കാട് കണിയനേത്ത് വീട്ടിൽ അശ്വിൻ (23), എണ്ണയ്‌ക്കാട് നെടിയത്ത് കിഴക്കതിൽ നന്ദു (24), കൃഷ്‌ണപുരം കൊട്ടാരത്തിന് പടിഞ്ഞാറ് ദളവാമഠം വീട്ടിൽ സഞ്ചു സതീഷ് (20), കൃഷ്‌ണപുരം തെക്കൻകാവ് ക്ഷേത്രത്തിന് സമീപം കോട്ടപ്പുറത്ത് വീട്ടിൽ അശ്വിൻ ദേവ് (20) എന്നിവരാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡിന്റെയും കായംകുളം പൊലീസിന്റെയും പിടിയിലായത്.
ഇവരുടെ പക്കൽനിന്ന് 16 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ഇതിന് വിപണിയിൽ ഒരുലക്ഷം രൂപയോളം വിലയുണ്ട്. ഇതോടെ മയക്കുമരുന്ന് കടത്ത് കേസിൽ പിടിയിലായവരുടെ എണ്ണം 11 ആയി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കായംകുളം പുളിമുക്ക്ചാലിൽ മോട്ടി എന്ന അമൽ ഫറുക്ക് (21), ഐക്യ ജങ്‌ഷനിൽ മദീനമൻസിൽ ഷാലു (24), കായംകുളം ഫിറോസ് മൻസിലിൽ ഫിറോസ് (22), കായംകുളം കണ്ണമ്പള്ളി തെക്കതിൽ അനന്തു (21) എന്നിവരെയാണ് 12 ഗ്രാം എംഡിഎംഎയുമായി ശനിയാഴ്‌ച അറസ്‌റ്റ് ചെയ്‌തിരുന്നു.
മെഥിലിൻ ഡയോക്‌സിമെത്ത് ആംഫിറ്റമിൻ (എംഡിഎംഎ) മുംബൈ, ഗോവ എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്ക് കടത്തുന്ന സംഘത്തെക്കുറിച്ച് ജില്ലാ പൊലീസ് മേധാവി ജി ജെയ്ദേവിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പൊലീസ് ഇൻസ്‌പെക്‌ടർ മുഹമ്മദ് ഷാഫി എസ്ഐ ശ്രീകുമാർ, എസ്ഐ ഉദയകുമാർ, എസ്ഐ മുരളിധരൻ, റെജി. അനൂപ്, നിസാം, അരുൺ, പ്രദീപ്, ബിജുരാജ്, ശ്രീരാജ്, വിഷ്ണു, അൻവർ, ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ എസ്ഐ ഇല്യാസ്, സന്തോഷ്, ജാക്‌സൺ, ഉല്ലാസ്, ഷൈൻ, ഷാഫി, എബി, പ്രവീഷ്, ഹരികൃഷ്‌ണൻ, അബിൻ, ജിതിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കേസിൽ കൂടുതൽ പേർ നിരീക്ഷണത്തിലാണെന്ന് പൊലീസ് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..