ഹരിപ്പാട്
പള്ളിപ്പാട് നടുവട്ടം ത്രാച്ചമൂട്ടിൽ ക്ഷേത്രത്തിലെ ഗാനമേളയ്‌ക്കിടെയുണ്ടായ തർക്കത്തിനിടെ മൂന്നുപേരെ കുത്തി പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേരെ ഹരിപ്പാട് പൊലീസ് പിടികൂടി.
പള്ളിപ്പാട് നാലുകെട്ടുംകവല കോളനിയിൽ അനി എന്ന പ്രേംജിത് (30), പള്ളിപ്പാട് കിഴക്ക് ചെമ്പടി വടക്കതിൽ സുധീഷ് (28) എന്നിവരാണ് പിടിയിലായത്. തിങ്കൾ രാത്രി ഒമ്പതിനായിരുന്നു സംഭവം. പള്ളിപ്പാട് നടുവട്ടം കാരാന്തറ കിഴക്കതിൽ അനിയൻ മകൻ സജീവ്കുമാർ (37) സഹോദരൻ ദീപു, പിതൃസഹോദര പുത്രൻ ശ്രീകുമാർ എന്നിവർക്കാണ് കുത്തേറ്റത്. ഇവർ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതികൾ നിരവധി കേസുകളിൽ പ്രതികളാണ്. ഇരുകൂട്ടരും തമ്മിലുള്ള മുൻവൈരാഗ്യമാണ് അക്രമണത്തിന് കാരണം. പ്രതി സുധീഷിനെ ആക്രമിച്ച കേസിൽ സജീവ്കുമാർ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ഹരിപ്പാട് സ്‌റ്റേഷൻ എസ്എച്ച്‌ഒ വി എസ് ശ്യാംകുമാർ, എസ്ഐ ശ്രീകുമാരകുറുപ്പ്, എഎസ്ഐ നിസാർ, എസ്‌സിപിഒ സുരേഷ്, സിപിഒമാരായ നിഷാദ്, ശ്രീജ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..