ആലപ്പുഴ
പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ ജില്ലയിലുണ്ടായ അക്രമസംഭവങ്ങളിൽ രണ്ട് പേർകൂടി അറസ്‌റ്റിൽ. നൂറനാട് പുതുപ്പള്ളിക്കുന്നം സിറാജ് മൻസിലിൽ മുഹമ്മദ് അസ്‌ലം (23), താമരകുളം നെടുംപുറത്തുവിള അൻവർ (21) എന്നിവരെയാണ് വള്ളികുന്നം പൊലീസ് അറസ്‌റ്റുചെയ്‌തത്.
വെള്ളി രാവിലെ 9.20ന് മൂന്നാംകുറ്റിയിൽ കെഎസ്‌ആർടിസി ബസിന്റെ ചില്ല് കല്ലെറിഞ്ഞ് തകർത്ത കേസിലാണ് ഇവരെ പിടകൂടിയത്. ബസിന് കല്ലെറിഞ്ഞശേഷം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.
ചാരുംമൂടുമുതൽ ഇവർ ബസിനെ പിന്തുടർന്നതായി കണ്ടെത്തി. ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലെത്തിച്ചത്. ഇരുവരെയും റിമാൻഡ് ചെയ്‌തു. ഹർത്താലിലുണ്ടായ അനിഷ്‌ടസംഭവങ്ങളിൽ ആറ് കേസാണ് ജില്ലയിൽ രജിസ്‌റ്റർ ചെയ്‌തത്. വെള്ളി രാത്രി പഞ്ചായത്തംഗങ്ങളടക്കം നാല് പേരെ അമ്പലപ്പുഴ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
അമ്പലപ്പുഴ, കാക്കാഴം, നീർക്കുന്നം ഭാഗങ്ങളിലുണ്ടായ കല്ലേറിന് പുതുവൽ നജീബ് (33), വെളിമ്പറമ്പ് ഫറൂക്ക് (18), പുതുവൽ അൻഷാദ് (30) എന്നിവരെയും പുറക്കാട് പള്ളിക്ക് സമീപമുണ്ടായ കല്ലേറിന് ഫാസിൽ (40) നെയുമാണ് അറസ്‌റ്റ് ചെയ്‌തത്. എസ്ഡിപിഐയുടെ അമ്പലപ്പുഴ തെക്ക് പഞ്ചായത്തംഗമാണ് നജീബ്. പുറക്കാട് പഞ്ചായത്തംഗമാണ് ഫാസിൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..