ഹരിപ്പാട്
കാർത്തികപ്പള്ളി മഹാദേവികാട്ട് ചതുപ്പിൽനിന്ന് കണ്ടെത്തിയ സേവ്യറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. അതേ സമയം തിങ്കളാഴ്‌ച വണ്ടാനം മെഡിക്കൽ കോളജിൽ പോസ്‌റ്റ്‌മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾ കന്യാകുമാരിയിലേക്ക് കൊണ്ടുപോയി . സേവ്യറുടെ ഭാര്യയും ബന്ധുക്കളും തിങ്കളാഴ്‌ച സ്ഥലത്തെത്തിയിരുന്നു.
പ്രാഥമിക പരിശോധനയിൽ അസ്വഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്ന് തൃക്കുന്നപ്പുഴ പൊലീസ് പറഞ്ഞു. പൂർണമായും മൃതദേഹം അഴുകിയതിനാൽ ഡിഎൻഎ, ആന്തരികാവയവങ്ങളുടെ ഫോറൻസിക് പരിശോധന തുടങ്ങിയവ നടത്തിയശേഷമേ കൊലപാതകമാണോ എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരൂവെന്നും പൊലീസ് പറഞ്ഞു.
മൂന്നുമാസം മുമ്പാണ് കെട്ടിടനിർമാണ തൊഴിലാളിയായിരുന്ന കന്യാകുമാരി കുമാരപുരം മുട്ടക്കാട് വലിയപറമ്പിൽ സേവ്യറുടെ (34) കാണാതായത്.
കഴിഞ്ഞ ദിവസമാണ് ക്ഷേത്രത്തിന് വടക്കുവശത്തെ ചതുപ്പ് നിലത്തിൽ മൃതദേഹം കണ്ടെത്തിയത്. ഇതിനുസമീപമാണ് സേവ്യർ താമസിച്ചിരുന്നതും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..