മങ്കൊമ്പ്
കാര്യമായി മഴ പെയ്യാതിരുന്നതോടെ കുട്ടനാട്ടുകാർക്ക് ആശ്വാസം. പലയിടത്തു നിന്നും വെള്ളം താഴ്‌ന്നുതുടങ്ങി. എന്നാൽ പുലർച്ചേയുള്ള വേലിയേറ്റത്തിൽ വെള്ളം വീണ്ടും കയറുന്നുണ്ട്.
വീടുകളെല്ലാം വെള്ളത്തിൽ തന്നെയാണ്. എ സി റോഡിൽ പള്ളിക്കുട്ടുമ്മയിലും ഒന്നാംങ്കരയിലും ഇപ്പോഴും വെള്ളമുണ്ട്. എ സി റോഡിൽ ചങ്ങനാശേരിയിൽ നിന്നും ആലപ്പുഴയ്‌ക്ക് ബസ് സർവീസ് ആരംഭിച്ചു. ചങ്ങനാശേരിയിൽ നിന്നും കായൽപ്പുറം, ചതുർത്ഥ്യാകരി ബസ് സർവീസുകൾ ആരംഭിച്ചിട്ടില്ല. ചൊവ്വാഴ്‌ച വൈകിട്ട് വിണ്ടും മഴ ആരംഭിച്ചത് രണ്ടാം കൃഷിയുടെ വിളവെടുപ്പിനെ ബാധിക്കുമെന്ന ആശങ്കയുണ്ട്. ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധൻ കലക്ടർ അവധി പ്രഖ്യാപിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..