കായംകുളം
വീടിന് സമീപം മദ്യപിച്ച് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്‌തയാളെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ അറസ്‌റ്റിൽ. പെരിങ്ങാല ഈരേഴ തെക്ക് മുറിയിൽ കോട്ടൂർ കിഴക്കതിൽ വിഷ്‌ണു (29). പെരിങ്ങാല ഇലഞ്ഞിക്കൽ വീട്ടിൽ സുധീരൻ (48), പെരിങ്ങാല കോളഭാഗത്ത് വീട്ടിൽ വിനോദ് കുമാർ (42) എന്നിവരാണ് അറസ്‌റ്റിലായത്.
കായംകുളം പെരിങ്ങാല മുറിയിൽ കൃഷ്‌ണാലയത്തിൽ കൃഷ്‌ണകുമാറി (45)നെ കൊലപ്പെടുത്തിയ കേസിലാണ് മൂവരും അറസ്‌റ്റിലായത്. ശനി രാത്രി 9.15 ഓടെ കൃഷ്‌ണകുമാറിന്റെ വീടിനു സമീപം പ്രതികൾ മദ്യപിക്കുന്നത് ചോദ്യം ചെയ്‌തതിനാണ് പട്ടിക കഷണത്തിന് അടിച്ച് കൊന്നത്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ ആറാട്ടുപുഴ, കാപ്പിൽ കിഴക്ക് എന്നിവിടങ്ങളിൽ നിന്നാണ് പിടികൂടിയത്.
കായംകുളം ഡിവൈഎസ്‌പി അലക്‌സ് ബേബിയുടെ നേതൃത്വത്തിൽ കനകക്കുന്ന് സിഐ ജയകുമാർ, ഉദയകുമാർ, ശ്രീകുമാർ, ദീപക്, വിഷ്‌ണു, ഷാജഹാൻ, അനീഷ്, മണിക്കുട്ടൻ, ഇയാസ്, രാജേന്ദ്രൻ, റെജി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..