കായംകുളം
ഗവ. താലൂക്ക് ആശുപത്രിയിൽ രോഗിയുടെ ആക്രമണത്തിൽ ഹോംഗാർഡിനും സുരക്ഷാ ജീവനക്കാരനും കുത്തേറ്റു. സെക്യൂരിറ്റി ജീവനക്കാരൻ മധു, ഹോംഗാർഡ് വിക്രമൻ എന്നിവർക്കാണ് കുത്തേറ്റത്. വ്യാഴം പുലർച്ചെ നാലിനാണ് സംഭവം. കാലിന് മുറിവേറ്റെത്തിയ കൃഷ്ണപുരം കാപ്പിൽ സ്വദേശി ദേവരാജനാണ് ജീവനക്കാരെ ആക്രമിച്ചത്. നഴ്സിങ് റൂമിലേക്ക് അതിക്രമിച്ചുകയറി നഴ്സിനെ ഭീഷണിപ്പെടുത്തിയത് തടഞ്ഞപ്പോഴാണ് ആക്രമണം. ബഹളംകേട്ട് എത്തിയ ഹോംഗാർഡിനെ അവിടെയുണ്ടായിരുന്ന കത്രിക കൈക്കലാക്കി കുത്തുകയായിരുന്നു. മധുവിന്റെ വലതുകൈക്കും വിക്രമന്റെ വയറ്റിലുമാണ് കുത്തേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിയെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരായ ശിവകുമാർ, ശിവൻപിള്ള എന്നിവർക്കും പരിക്കേറ്റു. ദേവരാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാർ ഒപി നിർത്തിവച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..