ഹരിപ്പാട്
കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് രാത്രി ബൈക്കിൽ വീട്ടിലേക്ക് മടങ്ങിയ ആരോഗ്യപ്രവർത്തകയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. യമഹ ബൈക്കിൽ അക്രമികൾ എത്തുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. തോട്ടപ്പള്ളിയിൽനിന്ന് അമ്പലപ്പുഴ ഭാഗത്തേക്കാണ് ഇവർ പോയത്. പല്ലനമുതൽ അമ്പലപ്പുഴവരെയുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരി പാനൂർ ഫാത്തിമ മൻസിലിൽ സുബിനയെയാണ് രണ്ടുപേർ ചേർന്ന് ആക്രമിച്ചത്. തിങ്കളാഴ്‌ച രാത്രി 11.45ന് പല്ലന ഹൈസ്‌കൂളിന് സമീപമാണ് സംഭവം. തൃക്കുന്നപ്പുഴ പൊലീസിന്റെ പട്രോളിങ് വാഹനം കണ്ടതോടെ അക്രമികൾ രക്ഷപ്പെട്ടു.
സുബിന ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് പാനൂർ ഫിഷറീസ് ആശുപത്രിയിൽ ചികിത്സതേടി. കഴുത്തിന് നീരും ശരീരവേദനയുമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..