ആലപ്പുഴ
ജലാശയങ്ങൾ നിറഞ്ഞ പ്രദേശങ്ങളില്‍ രക്ഷാപ്രവർത്തനത്തിന് അഗ്നിരക്ഷാ സേനയ്‌ക്ക് ഇനി വേഗംകൂടിയ ആധുനിക ബോട്ട്. ദുരന്ത നിവാരണത്തിന് ഉപയോഗിക്കാൻ അനുവദിച്ച 14 സ്‍പീഡ് റെസ്ക്യൂ ബോട്ടുകളിൽ ആദ്യഘട്ടമായി ആറെണ്ണം ആലപ്പുഴയിലെത്തിച്ചു. ജലാശയങ്ങൾ കൂടുതലുള്ള സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന അഗ്നിരക്ഷാ നിലയങ്ങൾക്കാണ് ആധുനിക ബോട്ടുകള്‍.
കണ്ടെയ്നർ ലോറികളിലാണ് വ്യാഴാഴ്‌ച രാവിലെ ഇവ എത്തിച്ചത്. സാങ്കേതികാനുമതി ലഭിച്ചശേഷം വിദഗ്ധരുടെ മേൽനോട്ടത്തിൽ ബോട്ടുകൾ വെള്ളത്തിലിറക്കി പരിശോധന നടത്തി ആലപ്പുഴയടക്കം നിലയങ്ങൾക്ക് കൈമാറും.
നേരത്തെയുണ്ടായിരുന്ന റെസ്‌ക്യൂ ബോട്ടുകളെക്കാൾ വേഗത്തില്‍ കൂടുതൽ ദൂരമെത്താനാകുന്ന എൻജിനും സ്റ്റിയറിങും സെൽഫ് സ്‌റ്റാർട്ടുമുണ്ട്. രണ്ടു ദിവസത്തിനകം ബോട്ടുകൾ ഓടിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..