ആലപ്പുഴ
മാളികമുക്ക് മേൽപാലത്തിന് സമീപത്തെ രണ്ട് വഴിയോര മത്സ്യവിൽപന തട്ടുകളിൽനിന്ന് ഫോർമാലിൻ ചേർത്ത മത്സ്യം പിടികൂടി നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാവിഭാഗവും നഗരസഭയും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് 40 കിലോമത്സ്യം പിടികൂടിയത്. ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ നേതൃത്വത്തിൽ മത്സ്യമാർക്കറ്റുകൾ കേന്ദ്രീകരിച്ചുള്ള സ്പെഷൽ ഡ്രൈവിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. വി കെ രാജ, ഷാജി എന്നിവരുടെ തട്ടുകളിൽനിന്നാണ് പഴകിയ കിളിമീൻ, പാര, ചൂര അടക്കമുള്ളവ പിടികൂടിയത്. ഇരുവരും ലൈസൻസ് അടക്കമുള്ളവ ഹാജരാക്കിയിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.
ആലപ്പുഴ സർക്കിൾ ഭക്ഷ്യസുരക്ഷ ഓഫീസർ ചിത്ര മേരി തോമസ്, എച്ച് ദീപു, ജൂനിയര്‍ ഹെല്‍ത്ത് ഇൻസ്പെക്ടർമാരായ ജെ അനിക്കുട്ടന്‍, ജാൻസി, ഷാലിമ്മ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..