ആലപ്പുഴ
‘നാലമ്പല ദർശനം’ തീർഥാടനയാത്രയിലൂടെ കെഎസ്‌ആർടിസിക്ക് ലഭിച്ചത് മികച്ച വരുമാനം. ജില്ലയിലെ ഏഴ് ഡിപ്പോകൾ നടത്തിയ 30 ട്രിപ്പുകളിലൂടെ ലഭിച്ചത് 11,00,570 രൂപ. 1300 ഓളം പേരാണ് നാലമ്പല യാത്ര നടത്തിയത്. ആദ്യമായി സംഘടിപ്പിച്ച നാലമ്പല യാത്ര കെഎസ്‌ആർടിസിക്ക് കോളടിച്ചപ്പോൾ ട്രിപ്പിനെക്കുറിച്ച് നല്ല അഭിപ്രായമാണ്
യാത്രക്കാർക്കെല്ലാം. സംസ്ഥാനത്താകെ 202 ട്രിപ്പുകള്‍ നടത്തി. എണ്ണായിരത്തോളം യാത്രികർ.
തൃശൂർ ജില്ലയിലെ തൃപ്രയാർ ശ്രീരാമസ്വാമി, ഇരിങ്ങാലക്കുട കൂടൽമാണിക്യം, മൂഴിക്കുളം ലക്ഷ്‌മണ, പായമ്മൽ ശ്രീ ശത്രുഘ്‌ന എന്നീ ക്ഷേത്രങ്ങളിലേക്കാണ് നാലമ്പല യാത്ര. പുലർച്ചെ പുറപ്പെട്ട് ഉച്ചയ്‌ക്കു മുമ്പ് നാല് ക്ഷേത്രങ്ങളും സന്ദർശിക്കുന്ന രീതിയിലായിരുന്നു പാക്കേജ്. കോട്ടയത്തെ നാലമ്പലത്തിലേക്ക് ഒരു ട്രിപ്പുണ്ടായി. സ്വാതന്ത്ര്യ ദിനത്തിലാണ് യാത്ര പൂർത്തിയായത്.
ജില്ലയിൽ വരുമാനത്തിൽ മുന്നിൽ മാവേലിക്കര ഡിപ്പോയാണെന്ന് ബജറ്റ് ടൂറിസം സെൽ ജില്ലാ കോ–- ഓർഡിനേറ്റർ ഷെഫീഖ് ഇബ്രാഹിം പറഞ്ഞു. 2,76,060 രൂപ. കോട്ടയം നാലമ്പലം ഉള്‍പ്പെടെ ഏഴ് ട്രിപ്പ് നടത്തി. തൃശൂർ നാലമ്പലം യാത്രക്കാർ 226. 2,55,380 രൂപ. കോട്ടയം നാലമ്പലം 47 യാത്രക്കാർ. വരുമാനം 20,680. എടത്വയാണ് തൊട്ടുപിന്നിൽ. അഞ്ച് ട്രിപ്പ്. 247 യാത്രക്കാർ. വരുമാനം 2,02540 രൂപ. മറ്റിടങ്ങളിലെ കണക്ക് ഡിപ്പോ, ട്രിപ്പ്, യാത്രക്കാർ, വരുമാനം ക്രമത്തിൽ: കായംകുളം, 4, 186–-1,67,400. ചേര്‍ത്തല,6, 264–- 1,63,680. ഹരിപ്പാട്, 4, 178–-1,49,520. ആലപ്പുഴ, 3, 132–- 95,040. ചെങ്ങന്നൂര്‍, 1,- 41–-46330.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..