ആലപ്പുഴ
കൃഷിഓഫീസർ ഉൾപ്പെട്ട കള്ളനോട്ട് കേസിൽ പാലക്കാട് പിടിയിലായ നാല് പ്രതികളെയും ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയിൽ വാങ്ങി. കൃഷി ഓഫീസറുടെ സുഹൃത്ത് ആലപ്പുഴ ഗുരുപുരം തെക്കേവേലി വീട്ടിൽ എം അജീഷ്‌കുമാർ (25), അവലൂക്കുന്ന് കരുവാരപ്പറമ്പ് ശ്രീകുമാർ (42), കാളാത്തുവേലിൽ എസ് ഷാനിൽ (38), ആര്യാട് കണ്ടത്തിൽ ഗോകുൽരാജ് (27) എന്നിവരെയാണ് കസ്‌റ്റഡിയിൽ വാങ്ങിയത്. അടുത്തദിവസം ഇവരെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കും.
പാലക്കാട് വാഹനം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിടികൂടിയ പ്രതികളെ ചോദ്യം ചെയ്‌തപ്പോഴാണ് ആലപ്പുഴയിൽ കൃഷി ഓഫീസർക്ക് കള്ളനോട്ട് നൽകിയെന്ന വിവരം പൊലീസിന് ലഭിച്ചത്. കേസിൽ കള്ളനോട്ട് ജില്ലയിലെത്തിച്ച് വിതരണംചെയ്തിരുന്ന ആലപ്പുഴ മുനിസിപ്പൽ വെസ്‌റ്റ് വില്ലേജിൽ സക്കറിയ ബസാർ യാഫി പുരയിടം വീട്ടിൽ ഹനീഷ് ഹക്കിം (36), നോട്ടുകൾ മാറാൻ ആളുകളെ സംഘടിപ്പിച്ചിരുന്ന ഹരിപ്പാട് ചിങ്ങോലി വെള്ളിശേരിതറ സുരേഷ് ബാബു (50), വിതരണത്തിൽ പങ്കാളികളായ തൃക്കുന്നപ്പുഴ പല്ലന മാവുന്നയിൽ അനിൽകുമാർ (48) എന്നിവരെ പൊലീസ് നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..