മാവേലിക്കര
വഴിയിൽ ഒറ്റപ്പെട്ടുപോയ അന്ധയാത്രികന് വെളിച്ചം കാട്ടിയ സുപ്രിയയ്‌ക്ക് മോട്ടോർവാഹന വകുപ്പിന്റെ ആദരം.
തിരുവല്ലയിലെ സ്വകാര്യ വസ്‌ത്രവ്യാപാരശാലയിലെ ജീവനക്കാരി സുപ്രിയയ്‌ക്കാണ് മാവേലിക്കര ജോയിന്റ് ആർടി ഓഫീസ് ആദരമൊരുക്കിയത്.
ഓഫീസ് പുറത്തിറക്കുന്ന വഴികാട്ടി ഡയറിയുടെ പ്രകാശനവും സുപ്രിയ നിർവഹിച്ചു. നേരത്തെ വഴിയിൽ ഒറ്റപ്പെട്ടുപോയ വൃദ്ധനെ ഇവർ സഹായിക്കുന്ന ദൃശ്യങ്ങൾ ലക്ഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ പി എസ് ജിതിൻ ഉപഹാരം കൈമാറി. ജൂലൈ ഏഴിന് ജോലിക്കുശേഷം മടങ്ങവേയാണ് വാഹനത്തിരക്കുള്ള റോഡിൽ വൃദ്ധൻ ഒറ്റപ്പെട്ടത് സുപ്രിയ കണ്ടത്. അരികിലേക്ക് ഓടിയെത്തി കൈപിടിച്ച് റോഡരികിലേക്ക് മാറ്റി നിർത്തിയശേഷം ഇദ്ദേഹത്തെ ബസിൽ കയറ്റിവിട്ടു. നിരവധി പേർ ഇദ്ദേഹത്തെ കണ്ടിരുന്നെങ്കിലും സഹായിക്കാൻ ആരുമെത്തിയില്ല.
ദൃശ്യങ്ങൾ സമീപത്തെ കടയിലെ ജീവനക്കാരയ ജോഷ്വയാണ് മൊബൈലിൽ പകർത്തി സോഷ്യൽമീഡിയിൽ പങ്കുവച്ചത്. നിരവധിപേർ വിളിച്ച് അഭിനന്ദിച്ചെന്നും സുപ്രിയ പറഞ്ഞു. ഭർത്താവ് അനൂപ് മിമിക്രി കലാകാരനാണ്. അശ്വിൻ, വൈഗ എന്നിവർ മക്കളാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..