ആലപ്പുഴ
വെടിമരുന്നിന് തീപിടിച്ച് മരിച്ച തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകണമെന്ന് സിഐടിയു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ക്ഷേത്ര ഓഫീസിൽ പെയിന്റ് ചെയ്യുകയായിരുന്ന തിലകൻ, വെൽഡിങ് ജോലിക്കാരനായ രാജേഷ് എന്നിവരാണ് മരിച്ചത്.
ജോലി ചെയ്യുന്നതിന്റെ അടുത്ത് ഒരു മുന്നറിയിപ്പുമില്ലാതെ വെടിമരുന്ന് നിറച്ചതാണ് അപകടത്തിന് കാരണം. മരിച്ച തൊഴിലാളികളുടെ കുടുംബങ്ങൾക്ക് മതിയായ നഷ്‌ട പരിഹാരം നൽകാൻ ക്ഷേത്രദേവസ്വത്തിന്റെയും സർക്കാരിന്റെയും സഹായമുണ്ടാകണമെന്ന് ജില്ലാ പ്രസിഡന്റ് എച്ച് സലാം എംഎൽഎ, ജില്ലാ സെക്രട്ടറി പി ഗാനകുമാർ എന്നിവർ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..