ചേർത്തല
ഒരുകിലോ കഞ്ചാവുമായി എറണാകുളം സ്വദേശികളെ സംഘം പിടികൂടി. ഉദയംപേരൂർ 10–-ാം മൈൽ ചിറ്റേഴത്ത് അനന്തു (23) മുളന്തുരുത്തി കുമ്പളം മാളിയേക്കൽ നിബിൻ പീറ്റർ (23) എന്നിവരാണ് അറസ്‌റ്റിലായത്.
ഓണം സ്‌പെഷൽ ഡ്രൈവിന്റെ ഭാഗമായി ചേർത്തല എക്‌സ്‌റേ ബൈപാസിന് സമീപം രാത്രികാല വാഹനപരിശോധനയിലാണ് സ്‌കൂട്ടറിൽ എത്തിയ ഇവർ പിടിയിലായത്. ആലപ്പുഴ എക്‌സൈസ് ഇന്റലിജന്റ്‌സ് വിഭാഗവുമായി സഹകരിച്ചാണ് നടപടി.
പുരവഞ്ചികളിൽ നൽകാനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതികൾ പറഞ്ഞു. പനങ്ങാട് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ യുവാവിനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് നിബിൻ പീറ്റർ. പ്രതികളെ കോടതി റിമാൻഡുചെയ്‌തു. ചേർത്തല എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്‌ടർ വി ജെ റോയിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അസി. ഇൻസ്‌പെക്‌ടർ എൻ ബാബു, ഉദ്യോഗസ്ഥരായ ഡി മായാജി, ഷിബു, പി ബെഞ്ചമിൻ, ബിയാസ്, റോയ് ജേക്കബ് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..