നങ്ങ്യാർകുളങ്ങര
‘വസ്‌തു പോക്കുവരവ് ചെയ്‌ത് കിട്ടണമെന്ന ആവശ്യവുമായി 2012 മുതൽ വിവിധ ഓഫീസുകൾ കയറിയിറങ്ങുകയായിരുന്നു. പരിഹാരമായതിൽ ഒത്തിരി സന്തോഷം. സർക്കാരിന് നന്ദി’- എൺപത്തിനാലുകാരി ഐഷാ ബീവി പറഞ്ഞു. വസ്‌തുപോക്കുവരവ് ചെയ്യുന്നതിനുള്ള ഉത്തരവ് അദാലത്തിൽ മന്ത്രിയിൽനിന്ന് കാർത്തികപ്പള്ളി മഹാദേവികാട് കൊച്ചുതറയിൽ ഐഷാബീവി ഏറ്റുവാങ്ങി. വിലയാധാരം വാങ്ങിയ കുടുംബവസ്‌തു പോക്കുവരവ് ചെയ്യാതെ ഒരുമിച്ച് കരമടച്ചുവരികയായിരുന്നു. മറ്റ് നാല് പേരും പോക്കുവരവിനുള്ള അനുമതി ഉത്തരവ് വേദിയിൽ ഏറ്റുവാങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..