ആലപ്പുഴ
കാപ്പിൽ മാവേലി സ്‌റ്റോറിന് മുന്നിൽ സ്‌ത്രീയുടെ 3.5 പവന്റെ മാല പൊട്ടിച്ച കേസിലെ മൂന്നാം പ്രതി പിടിയിൽ. ആലപ്പുഴ കളർകോട് റിലയൻസ് മാളിന് പടിഞ്ഞാറ് ഗുരുപുരം ഭാഗത്ത് അമ്പലപ്പറമ്പിൽ വീട്ടിൽ വാടകയ്‌ക്ക് താമസിക്കുന്ന ജാസ്‌മിൻ (46) ആണ് പിടിയിലായത്.
സ്‌കൂട്ടറിലെത്തി മാല പറിച്ച ഒന്നാം പ്രതി ചങ്ങനാശേരി പായിപ്പാട് സ്വദേശി പാപ്പൻ എന്ന തോമസ് കുര്യാക്കോസ്, രണ്ടാം പ്രതി ശൂരനാട് തെക്ക് ഇരവിച്ചിറ പടിഞ്ഞാറ് മുറിയിൽ പ്ലാവിളയിൽ വീട്ടിൽ വിഷ്‌ണു ചന്ദ്രൻ (29) എന്നിവർ നേരത്തേ അറസ്‌റ്റിലായിരുന്നു. വിഷ്‌ണു ചന്ദ്രനെ ചോദ്യംചെയ്‌തപ്പോഴാണ് മാല ജാസ്‌മിനെ ഏൽപ്പിച്ചെന്ന് അറിഞ്ഞത്. ആലപ്പുഴയിലെ ജ്വല്ലറിയിൽ വിറ്റ മാല പൊലീസ് കണ്ടെടുത്തു.
സിഐ മുഹമ്മദ് ഷാഫി, എസ്ഐ ശ്രീകുമാർ, ജൂനിയർ എസ്ഐ ഷാഹിന, പൊലീസുകാരായ ദീപക്, അനീഷ്, ഷാജഹാൻ, വിഷ്‌ണു, ശ്രീനാഥ്, ജയലക്ഷ്‌മി, അനൂപി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..