കായംകുളം
കെപി റോഡിൽ പോസ്‌റ്റ് ഓഫീസിന് സമീപം സ്വകാര്യബസിന് പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് 17 പേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ 15 പേരെ കായംകുളം താലൂക്കാശുപത്രിയിലും രണ്ട് പേരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വ രാവിലെ ഒമ്പതോടെയായിരുന്നു അപകടം.
രണ്ട് ബസും കായംകുളം ഭാഗത്തേക്ക് വരികയായിരുന്നു. അൽഅമീൻ (മുരിക്കുമൂട്), സുനിവർഗീസ് (അടൂർ), സന്ദീപ് (ചത്തിയറ), കൃഷ്‌ണൻ (ശൂരനാട്), സലിം (കാമ്പിശേരി), സൂര്യ (കരിമുളയ്‌ക്കൽ), ബിനു (ചാരുമൂംട്), ധന്യ (ശാസ്‌താംകോട്ട), ബാബു (നൂറനാട്), ജയശ്രീ (ശൂരനാട്), ഉഷകുമാരി (ഇളമണ്ണൂർ), അമൃത, ലിസി (തറയിൽക്കടവ്), മറിയാമ്മ (കൊല്ലം), ലാലി (മങ്കുഴി), കെഎസ്ആർടിസിബസിലെ കണ്ടക്‌ടർ സാജൻ, ഡ്രൈവർ ശ്രീകുമാർ എന്നിവർക്കാണ് പരിക്കേറ്റത്.
പൊലീസും അഗ്‌നിരക്ഷാസേനയും സിവിൽ ഡിഫൻസ് പ്രവർത്തകരും ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. അപകടത്തെത്തുടർന്ന് ഒരുമണിക്കൂറോളം കെ പി റോഡിൽ ഗതാഗതതടസം നേരിട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..