19 April Friday
ഓപ്പറേഷൻ യെല്ലോ

അനർഹരുടെ 57 റേഷന്‍കാര്‍ഡ്‌ പിടിച്ചു

സ്വന്തം ലേഖകൻUpdated: Friday Oct 7, 2022
 
 
ആലപ്പുഴ
അനധികൃമായി കൈവശംവച്ച 57 റേഷൻകാർഡ്‌ ‘ഓപ്പറേഷൻ യെല്ലോ’ പരിശോധനയിൽ പിടിച്ചെടുത്തു. സർക്കാർ ഉദ്യോഗസ്ഥരടക്കം മുൻഗണന കാർഡുകളിൽ അംഗങ്ങളായി തുടരുന്നതായി കണ്ടെത്തി. എയർ കണ്ടീഷൻ ചെയ്‌ത വീടുള്ളവരും 1000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്‌തൃതിയുള്ള വീടുള്ളവരും ഒന്നിലധികം നാലുചക്ര വാഹനങ്ങളുള്ളവരും സബ്‌സിസി കാർഡ് അംഗങ്ങളായി തുടരുന്നതായി പരിശോധനയിൽ കണ്ടെത്തി.
 അനർഹമായി മുൻഗണന റേഷൻകാർഡുകൾ കൈവശം വയ്‌ക്കുന്നവരെ കണ്ടെത്താൻ പൊതുവിതരണവകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയുടെ ഭാഗമായി ജില്ലാ സപ്ലൈ ഓഫീസർ ടി ഗാനാദേവിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അനധികൃമായി കൈവശംവച്ച 39 മുൻഗണനാ കാർഡുകളും 18 സബ്‌സിഡി കാർഡുകളും പിടിച്ചെടുത്തു. അമ്പലപ്പുഴ താലൂക്കിലെ കോമന, കാക്കാഴം,  പ്രദേശങ്ങളിലായിരുന്നു പരിശോധന. 
 പിടിച്ചെടുത്ത കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റി പിഴ ഈടാക്കും. അമ്പലപ്പുഴ താലൂക്ക്‌ സപ്ലൈ ഓഫീസർ എൽ സി സീന, റേഷനിങ് ഇൻസ്‌പെക്‌ടർമാരായ ഷാഹിന അബ്‌ദുള്ള, വി ബിജി എന്നിവർ പരിശോധനയിൽ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top