ആലപ്പുഴ
കർഷകസമരത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയെങ്കിലും നഷ്‌ടപരിഹാരം നൽകാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് എ എം ആരിഫ് എംപി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. കർഷകസമരത്തിൽ മരിച്ചവരെപ്പറ്റിയും സമരക്കാർക്കെതിരെയുള്ള കേസിനെപ്പറ്റിയും ഒരു അറിവുമില്ലെന്നാണ് കേന്ദ്രസർക്കാർ നിലപാട്. ഇത് രാജ്യത്തെ കർഷകരോടുള്ള വെല്ലുവിളിയാണ്.
കേരള എംപിമാരുടെ ചോദ്യങ്ങൾക്ക് നിഷേധാത്മക മറുപടിയാണ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ ലോക്‌സഭയിൽ നൽകിയത്. സമരത്തിൽ പങ്കെടുത്ത 700ലധികം കർഷകർക്ക് ജീവൻ നഷ്‌ടപ്പെട്ടെന്ന് അനൗദ്യോഗിക കണക്കുകൾ. ഇതേപ്പറ്റി അന്വേഷിക്കാം എന്നുപോലും പറയാൻ കേന്ദ്രം തയ്യാറാകാത്തത് സത്യം പുറത്തുവരുമെന്ന് ഭയന്നാണ്.
ആധികാരിക കണക്കുകൾ ശേഖരിക്കാൻ കേന്ദ്രം തയ്യാറാകണമെന്നും എംപി ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..