എഴുകോൺ
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് എസ്‌ഐയെ സസ്‌പെൻഡ് ചെയ്തു. പുത്തൂർ പൊലീസ് സ്റ്റേഷനിലെ ക്രൈം എസ്‌ഐ തിരുവല്ല സ്വദേശി സുരേഷ് ബാബുവാണ് സസ്‌പെൻഷനിലായത്. ഡൽഹിയിൽനിന്ന് എത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മകളെ സ്രവ പരിശോധനയ്ക്ക് കൊണ്ടുപോയശേഷം ജാഗ്രത പാലിക്കാതെ ഡ്യൂട്ടിക്കെത്തിയതിനാണ് സസ്‌പെൻഷൻ.
പതിനഞ്ചിന് ഡൽഹിയിൽനിന്ന് എത്തിയ മകൾക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. പരിശോധനാഫലം വരുംവരെയും സുരേഷ് സ്റ്റേഷനിൽ എത്തിയിരുന്നു. നാട്ടിലെത്തിയ മകൾ തിരുവല്ല ഇരവിപേരൂരിലെ വീടിന്റെ മുകളിലത്തെ മുറിയിലായിരുന്നു നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. 25-ന് എസ്ഐയും ഭാര്യയും ചേർന്നാണ് സുഹൃത്തിന്റെ കാറിൽ മകളെ സ്രവ പരിശോധനയ്ക്കു കൊണ്ടുപോയത്. ഫയർഫോഴ്‌സും ആരോഗ്യ പ്രവർത്തകരും സ്റ്റേഷൻ അണുവിമുക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..