ബത്തേരി
ബത്തേരി ഡോൺ ബോസ്‌കോ കോളേജിൽ നടന്ന കരുതലും കൈത്താങ്ങും അദാലത്തിന് നേതൃത്വം നൽകിയത് മൂന്ന് മന്ത്രിമാർ. തദ്ദേശഭരണ മന്ത്രി എം ബി രാജേഷ്, വനം മന്ത്രി എ കെ ശശീന്ദ്രൻ, കായിക മന്ത്രി വി അബ്ദുറഹ്മാൻ എന്നിവരാണ് പരാതി കേട്ട് പരിഹാരം കണ്ടെത്തിയത്. കൗണ്ടറുകളിൽ മന്ത്രിമാർ പരാതികൾ പരിശോധിച്ച് അപ്പപ്പോൾ നിർദേശങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. പുതുതായി അപേക്ഷ നൽകിയതുൾപ്പെടെ 232 പരാതികളാണ് ലഭിച്ചത്. കാർഷിക വികസന കർഷകക്ഷേമം, തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യു സംബന്ധമായ വിഷയങ്ങളിലാണ് കൂടുതൽ പരാതികൾ. സൂക്ഷ്‌മപരിശോധന ആവശ്യമായവ ഒഴികെയുള്ള പരാതികൾ തത്സമയം പരിഹരിച്ചു. വൈകിട്ട് മൂന്ന് വരെ അദാലത്ത് തുടർന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..