ശാസ്താംകോട്ട
ഗാർഹിക പീഡനത്തെത്തുടർന്ന് ഭാര്യ മരിച്ച കേസിലെ പ്രതി ഉൾപ്പെടെ മൂന്നു പിടികിട്ടാപ്പുള്ളികൾ അറസ്റ്റിൽ. ശാസ്താംകോട്ട ഡിവൈഎസ്‌പി രാജ്കുമാറിന്റെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഗാർഹിക പീഡനത്തെ തുടർന്ന് ഭാര്യ മരിച്ച കേസിൽ ഒളിവിലായിരുന്ന മൈനാഗപ്പള്ളി കടപ്പാ കല്ലുംപുറത്ത് വീട്ടിൽ പ്രഭാകരൻ (58) തൃശൂർ മാളയിൽനിന്നാണ് അറസ്റ്റിലായത്. കേരളത്തിലെ വിവിധ ഭാഗങ്ങളിലായി പല പേരുകളിൽ ഒളിച്ചുകഴിയുകയായിരുന്നു.
അനധികൃതമായി ചാരായം കൈവശംവച്ച കേസിലെ പ്രതി കുന്നത്തൂർ തെക്കഞ്ചേരിയിൽ വീട്ടിൽ ഗണേശൻ അറസ്റ്റിലായത് 24 വർഷത്തിനു ശേഷമാണ്.
മലപ്പുറം ജില്ലയിലെ മുന്നിയൂരിൽനിന്നാണ് ഇയാൾ പിടിയിലായത്. 2007ൽ പണവുമായി സഞ്ചരിച്ച യുവാവിനെ ആഞ്ഞിലിമൂട്ടിൽ വച്ച് തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി മലപ്പുറം വേങ്ങര പുലിക്കോടൻ വീട്ടിൽ മുഹമ്മദ് റാഫിയെ മലപ്പുറത്തുനിന്ന് അറസ്റ്റ്‌ചെയ്തു. ശാസ്താംകോട്ട എസ്എച്ച്ഒ അനൂപിന്റെ നേതൃത്വത്തിൽ എഎസ്ഐമാരായ രാജേഷ്, വിമൽഘോഷ്, സിപിഒ സുരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ്‌ചെയ്തത്. വിവിധ കോടതികളിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..