വരന്തരപ്പിള്ളി
പാലപ്പിള്ളിയിൽ പുലിയിറങ്ങി മാനിനെ കൊന്നു. ഒളനപ്പറമ്പ് ആദിവാസി കോളനിക്ക് സമീപം ബുധനാഴ്ച പുലർച്ചെയാണ് പുലിയിറങ്ങിയത്. കോളനിയുടെ സമീപത്തുള്ള തോട്ടത്തിൽ നിന്നാണ് മാനിനെ പുലി പിടികൂടിയത്. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി മാനിനെ പിടികൂടിയത് പുലിയാണെന്ന് സ്ഥിരീകരിച്ചു. ജഡം വനാതിർത്തിയോട് ചേർന്ന് സംസ്കരിച്ചു. തോട്ടം തൊഴിലാളികളും ആദിവാസി കുടുംബങ്ങളും താമസിക്കുന്ന ഭാഗത്ത് പുലിയിറങ്ങിയതോടെ നാട്ടുകാർ ഭീതിയിലാണ്. മുമ്പും ഈ പ്രദേശത്ത് പുലിയിറങ്ങി പശുക്കളെ കൊന്നിരുന്നു. പുലിയിറങ്ങി ഭീതി പരത്തിയ സാഹചര്യത്തിൽ വനം വകുപ്പ് കാര്യക്ഷമമായി ഇടപെടണമെന്നും പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..