തിരൂർ
കോവിഡും പ്രകൃതിക്ഷോഭവുംമൂലം അടച്ചിട്ടിരുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നതോടെ സഞ്ചാരികളുടെ തിരക്കേറി. പുറത്തൂർ പടിഞ്ഞാറെക്കര ബീച്ചിൽ എത്തിയവരെ മധുരം നൽകി സ്വീകരിച്ചു. ഇപ്പോൾ ഒഴിവുദിവസങ്ങളിൽ സഞ്ചാരികളുടെ തിരക്കാണ്. ഞായറാഴ്ച പടിഞ്ഞാറക്കര ടൂറിസം ബീച്ചിൽ എത്തിയ വിനോദസഞ്ചാരികൾക്ക് ബീച്ച് അധികൃതരാണ് മധുരം നൽകിയത്. ബീച്ച് മാനേജർ സലാം താണിക്കാട്, പി എച്ച് കബീർ, നാസർ കുതിരവട്ടം, ടി റാഫി, എം കെ എസ് കോയമോൻ, ജീവനക്കാരായ മനോജ് പുളിക്കൽ, സന്തോഷ് പുല്ലൂണി, ഷറഫുദ്ദീൻ നായർതോട്, എം പി മുസ്തഫ, ടി സന്തോഷ്, കെ ഗൗരി, എസ് പി ഉമൈബ, എം സുനിത എന്നിവർ നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..