അടിമാലി
പെരുമ്പൻകുത്തിന് സമീപം കാട്ടാന കൃഷി ദേഹണ്ഡങ്ങൾ നശിപ്പിച്ചു. കുമ്പളിവേലിൽ മനോജ്, പൂക്കുളത്ത് അപ്പച്ചൻ, മാളിയേക്കൽ ഷാന്റി, വരിക്കയിൽ മജോ, തറയിൽ ലിറ്റോ, താന്നിമൂട്ടിൽ ദേവരാജൻ എന്നിവരുടെ കൃഷി ദേഹണ്ഡങ്ങളാണ് കൂടുതലായി നശിപ്പിച്ചത്. വ്യാഴം രാത്രി 9 മണിയോടെ കൃഷിയിടത്തിൽ എത്തിയ ഒറ്റയാൻ പുലർച്ചെ 5 വരെ കൃഷിയിടങ്ങളിൽ നിലയുറപ്പിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. വന മേഖലയിൽ സ്ഥപ്പിച്ചിട്ടുള്ള സോളാർ വേലിയും മറ്റും തകർന്നതാണ് കാട്ടാന കൃഷിയിടത്തിലേക്ക് എത്താനിടയായത്. മാങ്കുളം ടൗണിൽ നിന്ന് ഒരു കി. മീറ്റർ മാത്രമാണ് പെരുമ്പൻ കുത്തിനുള്ളത്. ഇവിടെ കാട്ടാന എത്തിയതോടെ ടൗണിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവർ ഭീതിയിലായി. കാട്ടാനയെ തുരത്താൻ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..