തൃശൂർ
മാർക്കറ്റിങ് സ്ഥാപനം നടത്തി നിരവധി പേരിൽനിന്ന് പണം തട്ടിയെടുത്ത് മുങ്ങിയയാളെ ഒമ്പതുവർഷത്തിനുശേഷം പൊലീസ് പിടികൂടി.
പെരിങ്ങണ്ടൂർ കോണിപ്പറമ്പിൽ ശശികുമാറി(57)നെയാണ് തൃശൂർ ഈസ്റ്റ് പൊലീസ് പിടികൂടിയത്. തൃശൂർ–-ഷൊർണൂർ റോഡിൽ ടിക് ഇൻവെസ്റ്റേഴ്സ് മാർക്കറ്റിങ് എന്ന സ്ഥാപനം നടത്തിയാണ് ഇയാൾ നിരവധിപേരിൽനിന്ന് പണം തട്ടിയെടുത്തത്.
സ്ഥാപനത്തിൽ എത്ര തുക നിക്ഷേപിച്ചാലും ആറുമാസംകൊണ്ട് അഞ്ചിരട്ടി തിരികെ നൽകുമെന്ന് പറഞ്ഞാണ് പ്രദേശവാസികളിൽനിന്നും മറ്റും വൻ തുക ശേഖരിച്ച് നാടുവിട്ടത്.
ശശികുമാറിനെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത 44 കേസുകളിൽ ജാമ്യമെടുത്ത ശേഷമാണ് മുങ്ങിയത്.
പിടികിട്ടാപുള്ളിയായിരുന്ന ഇയാളെ പൊലീസ് തന്ത്രപൂർവം വലയിലാക്കുകയായിരുന്നു. ഈസ്റ്റ് എസ്എച്ച്ഒ പി ലാൽകുമാർ, എസ്ഐ ബിബിൻ, എഎസ്ഐ സാജ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റുചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..