കൊല്ലം
ആയുരാരോഗ്യ സംരക്ഷണത്തിന് ജില്ലാ ആയുർവേദ ആശുപത്രിയിൽ കൂടുതൽ വിദഗ്‌ധ ചികിത്സാ വിഭാഗങ്ങൾ ഒരുക്കി ജില്ലാ പഞ്ചായത്ത്. മൃദുലം (ത്വക്ക്-രോഗ അലർജി ക്ലിനിക്-), ശാലാക്യ (നേത്ര –-ഇഎൻടി ക്ലിനിക്-), പുനർജനി (പക്ഷാഘാത ചികിത്സ)എന്നിവയാണ് യാഥാർഥ്യമാക്കിയത്. ഇതോടെ പ്രധാനപ്പെട്ട എല്ലാ ആയുർവേദ ചികിത്സാ വിഭാഗങ്ങളും ഉൾക്കൊള്ളുന്ന ചികിത്സാലയമായി മാറിയിരിക്കുകയാണ് ജില്ലാ ആയുർവേദ ആശുപത്രി. കായചികിത്സ (ജനറൽ മെഡിസിൻ), ശല്യതന്ത്രം (മർമവിഭാഗം, സർജറി), ബാലചികിത്സ (കുട്ടികളുടെ ചികിത്സ), ഗൃഹചികിത്സ (മാനസികരോഗ ചികിത്സ), രസായന വാജീകരണ ചികിത്സ എന്നിവ നേരത്തേ ആശുപത്രിയിലുണ്ട്.
സ്പെഷ്യാലിറ്റി ഡോക്‌ടർമാർക്ക് ശമ്പളം നൽകുന്നത് ജില്ലാ പഞ്ചായത്ത് പദ്ധതി വിഹിതത്തിൽനിന്നാണ്. മരുന്നും ഉപകരണങ്ങളും വാങ്ങിയതും ഈ ഫണ്ട് ഉപയോഗിച്ചാണ്. ഭാവിയിൽ ആശുപത്രിയെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ആയുർവേദ പഠനഗവേഷണ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം.
സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി നിർവഹിച്ചു. വൈസ്- പ്രസിഡന്റ് എസ്- വേണുഗോപാൽ അധ്യക്ഷനായി. ആശുപത്രി സിഎംഒ എ അഭിലാഷ്- റിപ്പോർട്ട്- അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത്- അംഗം അനിൽ എസ്- കല്ലേലിഭാഗം, എച്ച്-എംസി അംഗങ്ങളായ ഡി രാധാകൃഷ്-ണൻ, കോതേത്ത്- ഭാസുരൻ, കെ പി പ്രകാശ്- എന്നിവർ സംസാരിച്ചു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ശ്രീലേഖ വേണുഗോപാൽ സ്വാഗതവും ഡോ. ആനിഅലക-്-സ്- നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..