25 April Thursday

വ്യാപനം അതിതീവ്രം

വെബ് ഡെസ്‌ക്‌Updated: Tuesday Apr 20, 2021
കാസർകോട്‌
കോവിഡിന്റെ രണ്ടാം തരംഗത്തിൽ  ജില്ലയിൽ കൊറോണ വൈറസ് ബാധ അതിതീവ്രമാകുന്നു. 13 മുതൽ 18 വരെ നടത്തിയ ആർടിപിസിആർ ടെസ്റ്റുകളിൽ രോഗവ്യാപനത്തിന്റെ തീവ്രത കണക്കാക്കുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലാണെന്ന് (14.9 ശതമാനം) കലക്ടർ ഡോ. ഡി സജിത് ബാബു അറിയിച്ചു.  ഈ രീതിയിൽ തുടർന്നാൽ രോഗികളെ ഉൾക്കൊള്ളാൻ  ആരോഗ്യ സംവിധാനങ്ങൾ മതിയാകാതെ വരുന്ന ഗുരുതര സാഹചര്യം വരും.അതിനാൽ  ഏർപ്പെടുത്തിയ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിക്കണമെന്ന് കലക്ടർ അഭ്യർഥിച്ചു.
സഞ്ചാര സ്വാതന്ത്ര്യം തടയില്ല
 കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ടൗണുകൾ കേന്ദ്രീകരിച്ച് ഏർപ്പെടുത്തുവാൻ ഉദ്ദേശിക്കുന്ന പരിശോധന ടൗണുകളിലൂടെ കടന്നു പോകുന്ന വാഹനങ്ങൾക്കോ വ്യക്തികൾക്കോ ബാധകമല്ല. സഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്തില്ല.  ടൗണുകൾ കേന്ദ്രീകരിച്ച് ദീർഘ സമയം ഷോപ്പിങ്‌ നടത്തുന്നവർ, കച്ചവടം ചെയ്യുന്നവർ, പൊതുയോഗങ്ങൾ നടത്തുന്നവർ എന്നിവർക്ക് ബാധകമാണ്. ഇത്തരം പരിശോധന നടത്തുമ്പോൾ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കാത്ത രീതിയിൽ നടത്തണമെന്ന്‌ പോലീസിന് നിർദ്ദേശം നൽകി.
ജനങ്ങളുമായി അടുത്തിടപഴകുന്ന വ്യാപാരികൾ, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ, ഓട്ടോ തൊഴിലാളികൾ, ടാക്‌സി  തൊഴിലാളികൾ, സ്വകാര്യ–-- സർക്കാർ ബസുകളിലെ ജീവനക്കാർ എന്നിവർ 14 ദിവസം ഇടവിട്ട് സർക്കാർ ഏർപ്പെടുത്തിയ സൗജന്യ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണം. 45 വയസ്സ് കഴിഞ്ഞ രണ്ട് ഡോസ് വാക്‌സിനേഷൻ സ്വീകരിച്ചവർ തൽക്കാലം ടെസ്റ്റ് ചെയ്യേണ്ടതില്ല. മാസ്‌ക് ഉപയോഗിച്ചും സാമൂഹ്യ അകലം പാലിച്ചും അവർക്ക് പ്രവർത്തനങ്ങളിൽ ഏർപ്പെടാം.
വാക്‌സിനേഷൻ : അലംഭാവം വേണ്ട
യുവാക്കളിൽ കോവിഡ് മൂലമുള്ള മരണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ  45 വയസ്സിന് താഴെയുള്ളവർ വാക്‌സിനേഷൻ നിർബന്ധമായും എടുക്കണം.  തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകളും ഒഴിവാക്കണം.  45 വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ പേർക്കും വാക്‌സിനേഷൻ നൽകുന്നതിന് സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ആരോഗ്യ വകുപ്പ് സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.നിലവിൽ വാക്‌സിനേഷന്റെ ഭാഗമാകാത്ത കുട്ടികളടക്കം 45 വയസിന് താഴെയുള്ളവരെ സംരക്ഷിക്കുന്നതിന് കൂട്ട പരിശോധനകൾ പരിഗണിക്കും. 
എസ്‌എംഎസ്‌ കർശനം
രൂക്ഷമായ വ്യാപനം തടയുന്നതിന് എസ്എംഎസ് (മാസ്‌ക്‌, സാനിറ്റൈസർ, സാമൂഹ്യ അകലം) കർശനമായി പാലിക്കണം. ഇത്‌ ഉറപ്പാക്കാൻ പൊലീസ്‌ വ്യാപക പരിശോധന നടത്തും.  
 പരിശോധനാ സൗകര്യമുണ്ട്‌
കൂടുതൽ ജനസാന്ദ്രതയുള്ള മേഖലകളിലേക്ക് വരുന്നവർ ആർടിപിസിആർ ടെസ്റ്റിന് വിധേയമാകണം. ടെസ്റ്റ് നടത്തുന്നതിനായി നഗരപ്രദേശങ്ങളിലേക്ക് വരേണ്ടതില്ല. ജില്ലയിൽ എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായും കൂടാതെ, തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും വാക്‌സിനേഷനും ആർ ടി പി സി ആർ പരിശോധനയും നടത്താം.
 
സ്വകാര്യ ആശുപത്രികൾ
സൺറൈസ് ആശുപത്രി മാവുങ്കാൽ, ഇ കെ നായനാർ ആശുപത്രി നായമ്മാർമൂല, കെഎഎച്ച്എം ആശുപത്രി ചെറുവത്തൂർ, കേർവെൽ ആശുപത്രി കാസർകോട്, ജനാർദ്ദന ആശുപത്രി കാസർകോട്, കുമ്പള കോ-ഓപ്പറേറ്റീവ് ആശുപത്രി, യുണൈറ്റഡ് മെഡിക്കൽ സെന്റർ കാസർകോട്, കിംസ് കാസർകോട്, മാലിക് ദീനാർ കാസർകോട്,കോ-ഓപ്പറേറ്റീവ് ഹെൽത്ത് കെയർ ചെറുവത്തൂർ
 
ടെസ്റ്റിങ്‌ കേന്ദ്രങ്ങൾ
ആർടി പിസിആർ/ആൻറിജൻ ടെസ്റ്റ്
 ജനറൽ ആശുപത്രി കാസർകോട്, ജില്ലാ ആശുപത്രി കാഞ്ഞങ്ങാട്, താലൂക്ക് ആശുപത്രി ബേഡഡുക്ക, താലൂക്ക് ആശുപത്രി മംഗൽപാടി, താലൂക്ക് ആശുപത്രി പൂടംകല്ല്, താലൂക്ക് ആശുപത്രി നീലേശ്വരം, താലൂക്ക് ആശുപത്രി തൃക്കരിപ്പൂർ, സി എച്ച് സി പെരിയ, സി എച്ച് സി ചെറുവത്തൂർ, എഫ് എച്ച് സി ഉദുമ, എഫ് എച്ച് സി എണ്ണപ്പാറ, സി എച്ച് സി കുമ്പള, എഫ് എച്ച് സി ചിറ്റാരിക്കാൽ, എഫ് എച്ച് സി ഓലാട്ട്,എഫ് എച്ച് സി പടന്ന, എഫ് എച്ച് സി ചെങ്കള, സി എച്ച് സി മുളിയാർ, എഫ് എച്ച് സി അജാനൂർ, സി എച്ച് സി ബദിയടുക്ക, എഫ് എച്ച് സി വെള്ളരിക്കുണ്ട്, എഫ് എച്ച് സി വലിയപറമ്പ. 
ഇവ കൂടാതെ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും നഗരസഭകളും ആവശ്യപ്പെടുന്ന മുറയ്ക്ക് സ്‌പെഷൽ ക്യാമ്പുകൾ സംഘടിപ്പിക്കാൻഡിഎംഒക്ക്‌ നിർദേശം നൽകിയിട്ടുണ്ട്‌.
 
വാക്സിനേഷൻ കേന്ദ്രങ്ങൾ
സർക്കാർ സ്ഥാപനങ്ങൾ: ആരിക്കാടി പിഎച്ച്സി,അഡൂർ എഫ്എച്ച്സി, അജാനൂർ പിഎച്ച്സി, ആനന്ദാശ്രമം പിഎച്ച്സി, ബദിയഡുക്ക സിഎച്ച്സി, ബന്തടുക്ക പിഎച്ച്സി, ബായാർ പിഎച്ച്സി, ബേഡഡുക്ക താലൂക്ക് ആശുപത്രി, ബെള്ളൂർ പിഎച്ച്സി, ചട്ടഞ്ചാൽ പിഎച്ച്സി, ചെങ്കള സിഎച്ച്സി,ചെറുവത്തൂർ സിഎച്ച്സി, ചിറ്റാരിക്കാൽ പിഎച്ച്സി, എണ്ണപ്പാറ എഫ്എച്ച്സി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി,  കരിന്തളം എഫ്എച്ച്സി, കാസർകോട് ജനറൽ ആശുപത്രി, കൊന്നക്കാട് പിഎച്ച്സി, കയ്യൂർ എഫ്എച്ച്സി, കുമ്പഡാജെ പിഎച്ച്സി, കുമ്പള സിഎച്ച്സി,  മധൂർ പിഎച്ച്സി, മടിക്കൈ പിഎച്ച്സി,  മംഗൽപാടി താലൂക്ക് ആശുപത്രി, മഞ്ചേശ്വരം സിഎച്ച്സി, മീഞ്ച പിഎച്ച്സി, മൊഗ്രാൽ പുത്തൂർ പിഎച്ച്സി, മൗക്കോട് എഫ്എച്ച്സി, മുളിയാർ സിഎച്ച്സി, മുള്ളേരിയ എഫ്എച്ച്സി,നർക്കിലക്കാട് പിഎച്ച്സി, നീലേശ്വരം താലൂക്ക് ആശുപത്രി, ഓലാട്ട് പിഎച്ച്സി, പടന്ന പിഎച്ച്സി, പനത്തടി താലൂക്ക്  ആശുപത്രി, പള്ളിക്കര, പാണത്തൂർ പിഎച്ച്സി, പെരിയ സിഎച്ച്സി, പെർള പിഎച്ച്സി, പുത്തിഗെ പിഎച്ച്സി, തൈക്കടപ്പുറം എഫ്എച്ച്സി, തൃക്കരിപ്പൂർ താലൂക്ക് ആശുപത്രി, ഉദുമ എഫ്എച്ച്സി ഉടുമ്പുംതല പിഎച്ച്സി, വലിയപറമ്പ പിഎച്ച്സി, വെള്ളരിക്കുണ്ട് പിഎച്ച്സി, വോർക്കാടി എഫ്എച്ച്‌സി.
 
നിരീക്ഷണത്തിൽ 9739 പേർ
676 പേർക്ക് കോവിഡ്
കാസർകോട് 
ജില്ലയിൽ 676 പേർക്കുകൂടി കോവിഡ്- രോഗബാധ. ചികിത്സയിലുണ്ടായിരുന്ന 184 പേർ രോഗമുക്തരായതായി ജില്ലാ മെഡിക്കൽ ഓഫീസർ എ വി രാംദാസ് അറിയിച്ചു. 4554 പേരാണ് ചികിത്സയിലുള്ളത്.
വീടുകളിൽ 9072 പേരും സ്ഥാപനങ്ങളിൽ 667 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 9739 പേരാണ്.  845 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 4187 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 1470 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 766 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. 626 പേരെ ആശുപത്രികളിലും കോവിഡ് കെയർ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളിൽ നിന്നും കോവിഡ് കെയർ സെന്ററുകളിൽ നിന്നും 178 പേരെ ഡിസ്ചാർജ് ചെയ്തു. 38724 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 33152 പേർക്ക് നെഗറ്റീവായി.
 
17 അതിർത്തികളിലും 
നിരീക്ഷണം
കാസർകോട് 
ജില്ലയുടെ 17 അതിർത്തികളിലും ശക്തമായ നിരീക്ഷണത്തിനുള്ള സംവിധാനം ഒരുക്കും. പൊതുജനങ്ങൾ അനാവശ്യമായ യാത്രകൾ ഒഴിവാക്കണം. ദൈനംദിന ജീവിത സഞ്ചാരത്തിനുള്ള മാർഗങ്ങൾക്ക് തടസ്സം വരാതെ, കോവിഡ് വ്യാപനം ഒഴിവാക്കുന്നതിനായാണ് ആർ.ടി.പി.സി.ആർ ടെസ്റ്റ് നിർബന്ധമാക്കിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top