പാലോട്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ. കടയ്ക്കൽ പുലിപ്പാറ വാലുപച്ച തടത്തിവിള വീട്ടിൽ നിഖിൽ (19), കടയ്ക്കൽ അയിരക്കുഴി പാലയ്ക്കൽ ചരുവിള പുത്തൻ വീട്ടിൽ മുഹമ്മദ് ഇർഫാൻ (19) എന്നിവരെയാണ് പാലോട് പൊലീസ് അറസ്റ്റുചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു. ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതികൾ പെൺകുട്ടിയെ പരിചയപ്പെട്ടത്.
വ്യാഴം രാത്രി പെൺകുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. പുലർച്ചെ അഞ്ചോടെ പെൺകുട്ടിയെ തേരിയിൽ ഭാഗത്തുനിന്ന് കണ്ടെത്തി. രാത്രി വീടിന് സമീപത്തെത്തിയ യുവാക്കൾ പെൺകുട്ടിയെ ബൈക്കിൽ കൊല്ലായിൽ ഭാഗത്തേക്ക് കൊണ്ടുപോകുകയും ഒരു സ്കൂൾ കെട്ടിടത്തിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. പിന്നീട് ഇലവുപാലത്തിന് സമീപം ഉപേക്ഷിച്ചു.
ഫോൺ നമ്പർ കേന്ദ്രികരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. നെടുമങ്ങാട് എഎസ്‌പി രാജ്പ്രസാദ്, പാലോട് ഇൻസ്പെക്ടർ സി കെ മനോജ്, നിസാറുദീൻ, ബാബു കാണി, റഹിം, ഉദയൻ, രാജേഷ്, രഞ്ജീഷ്, സജീവ്, റിയാസ് ഗീത, ഷൈലാബീവി, സുലൈമാൻ, ഫാത്തിമ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..