നേമം
കരമന–-കളിയിക്കവിള ദേശീയപാതയിൽ പാരൂർക്കുഴിയിൽ വീണ്ടും അപകടം. നിയന്ത്രണംവിട്ട കാർ തലകീഴായി മറിഞ്ഞു. യാത്രക്കാരായ രണ്ടുപേർ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. ഒരാഴ്‌ചയ്‌ക്കിടെ ഇത് മൂന്നാമത്തെ അപകടമാണ്.
ഞായർ രാവിലെ ഏഴേകാലോടെ തമിഴ്നാട് സ്വദേശി ടി ലാസറും സുഹൃത്തും സഞ്ചരിച്ച കാറാണ് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞത്.
മെയ് ഏഴിന് മാല പിടിച്ചുപറിച്ച് കടന്ന മോഷ്ടാക്കൾ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് ഒരാൾ മരിച്ചിരുന്നു. പത്തിന് കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി നിരവധിപേർക്ക് പരിക്കേറ്റു. മുമ്പും പാരൂർക്കുഴിയിൽ നിരവധി അപകടങ്ങൾ നടന്നിട്ടുണ്ട്. അമിത വേഗത്തിലെത്തി വളവുതിരിയുമ്പോൾ നിയന്ത്രണം നഷ്ടപ്പെടുന്നതാണ് പലപ്പോഴും അപകട കാരണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..