ഗൂഡല്ലൂർ
വേനൽ ശക്തമായതോടെ രാത്രി തീറ്റയും വെള്ളവും തേടിയെത്തിയ കാട്ടുപോത്ത് സ്വകാര്യ വ്യക്തിയുടെ ഒമ്പതടി താഴ്‌ചയുള്ള കുടിവെള്ള ടാങ്കിൽ വീണു. കുന്നൂർ മാണിക്യംപിള്ള തോട്ടത്തിലെ ടാങ്കിൽ തിങ്കൾ രാവിലെയാണ് കാട്ടുപോത്തിനെ കണ്ടത്. കുന്നൂർ ഫയർ സർവീസും വനം വകുപ്പും ചേർന്ന് നാല് മണിക്കൂറിനുശേഷം രക്ഷപ്പെടുത്തി. പരിക്ക് ഇല്ലാത്തതിനാൽ ടാങ്കിൽനിന്ന് കയറിയതും വനത്തിലേക്ക് പോയി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..