കരുവാരക്കുണ്ട്
മഞ്ഞളാംചോലയിലെ സ്വപ്‌നകുണ്ട് സന്ദർശിക്കാൻ സുഹൃത്തുക്കൾക്കൊപ്പം എത്തിയ യുവതിക്ക് മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട് ദാരുണാന്ത്യം. ആലപ്പുഴ ചേർത്തല അരൂർ മുളക്കൽ പറമ്പിൽ സുരേന്ദ്രന്റെയും സുശീല അമ്മയുടെയും മകൾ ആർദ്ര (22)യാണ് മരിച്ചത്. തിങ്കൾ വൈകിട്ട് ആറിന് കൽകുണ്ട് അട്ടിയിലെ റിസോട്ടിന് സമീപമുള്ള ചപ്പാത്തിൽനിന്ന് ഫോട്ടോ എടുക്കുന്നതിനിടെയാണ് മലവെള്ളപ്പാച്ചിലുണ്ടായത്. ആർദ്രക്കൊപ്പമുണ്ടായ ആറുപേർ ശബ്‌ദംകേട്ട് ഓടിയും വെള്ളപ്പാച്ചിലിൽപെട്ടവർ നീന്തിയും രക്ഷപ്പെട്ടു. ആർദ്രയുടെ മൃതദേഹം ഒന്നര കിലോമീറ്റർ അകലെ ഹോളി ഫാമിലി ചർച്ചിന് സമീപത്തുനിന്നാണ് ലഭിച്ചത്. ആലപ്പുഴയിൽനിന്ന് പൂജ അവധി ആഘോഷിക്കാൻ ബന്ധുവീട്ടിൽ എത്തിയതായിരുന്നു ആർദ്ര.
മൃതദേഹം ചൊവ്വ മഞ്ചേരി മെഡിക്കൽ കോളേജിൽനിന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..