തലശേരി
അഴിയൂരിലെ ഒ കെ ബാബുവിന് കോടിയേരിയെന്നാൽ ജീവന്റെ ഭാഗമാണ്. ശരീരത്തിന്റെ തളർച്ചയോ നടക്കാനുള്ള വിഷമമോ കോടിയേരിയെ കാണാനുള്ള ആഗ്രഹത്തിന് തടസ്സമായില്ല. അവസാനമായി ഒരുനോക്ക് കാണാൻ തനിച്ചാണ് എത്തിയത്. വീട്ടിലേക്കുള്ള കയറ്റം കയറാൻ ആരൊക്കെയോ സഹായിച്ചു. വീട്ടുമുറ്റത്ത് എത്തിയപ്പോൾ ചുകപ്പ് വളന്റിയർമാരുടെ സ്‌നേഹവലയത്തിൽ സഖാവിന് മുന്നിൽ. ഒരു മണിക്കൂറോളം അരികെ കസേരയിൽ ഇരുന്നു.
വീഴുമ്പോൾ താങ്ങാൻ ഇവിടെ അനേകം കൈകളുണ്ടെന്ന് പറഞ്ഞു പിന്നീട് മടങ്ങി. മാഹിയിലെ ചുമട്ട് തൊഴിലാളി ഒ കെ ബാബുവിന് 12 വർഷം മുമ്പാണ് സ്‌ട്രോക്ക്‌വന്ന് ശരീരം തളർന്നത്. ദീർഘകാലം കിടപ്പിലായിരുന്നു. ഫിസിയോതെറാപ്പിയിലൂടെ പതുക്കെ എഴുന്നേറ്റു. ഇപ്പോൾ പതുക്കെ നടക്കാം. കോടിയേരിയുടെ മരണവിവരമറിഞ്ഞത് മുതൽ സഖാവിനെ കാണണമെന്ന് കരുതിയതാണ്. അത്രമേൽ ഇഷ്‌ടമാണ് ഈ തൊഴിലാളിക്ക് കോടിയേരിയെ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..