പാലക്കാട്
ആറുവയസ്സുകാരിയെ മദ്രസയിൽവച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപകന് 62 വർഷം കഠിന തടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ. മലപ്പുറം കൊളത്തൂർ കരുവമ്പലം പറമ്പൻ വീട്ടിൽ അബ്‌ദുൾ ഹക്കീമിനെയാണ് (27) പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. പിഴത്തുക അതിജീവതയ്‌ക്ക് നൽകാനും കോടതി വിധിച്ചു. കൂടാതെ ലീഗൽ സർവീസസ് അതോറിറ്റിയും കുട്ടിക്ക് ഉചിതമായ സഹായം നൽകണം.
2019ലാണ് സംഭവം നടന്നത്. മദ്രസയിൽ പഠിക്കാനെത്തിയ കുട്ടിയെ അധ്യാപകൻ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പട്ടാമ്പി പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത് കൊപ്പം സബ് ഇൻസ്‌പെക്ടറായ എം രാജേഷാണ്.
പട്ടാമ്പി അതിവേഗ കോടതി ജഡ്‌ജി സതീഷ്‌കുമാർ ശിക്ഷ വിധിച്ച കേസിൽ പ്രോസിക്യൂഷനുവേണ്ടി നിഷ വിജയകുമാർ ഹാജരായി. കേസിൽ 21 രേഖകൾ ഹാജരാക്കി 16 സാക്ഷികളെ വിസ്തരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..